ആദ്യം അമ്മയെ; കണ്ണു കെട്ടി കളിച്ച് 3 മക്കളെയും ഇല്ലാതാക്കി; ഒടുവിൽ അച്ഛനും; നടുങ്ങി ഡൽഹി

family-web
SHARE

ബുറാഡിയിൽ 11 കുടുംബങ്ങൾ മരിച്ച സംഭവത്തിന്റെ ദുരൂഹത മാറുന്നതിന് മുൻപെ ഡൽഹിയിൽ വീണ്ടുമൊരു കൂട്ടക്കൊലപാതകം.  ബജൻപുരയിൽ അച്ഛനെയും അമ്മയെയും 3 മക്കളെയും നിഷ്കരുണം ഇല്ലാതാക്കിയത് ബന്ധുവായ പ്രഭു നാഥ്. പരിസരത്ത് നിന്നും ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പൊലിസിൽ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ശംഭു ചൗധരിയെയും കുടുംബത്തെയും ഇല്ലാതാക്കാൻ പ്രഭുനാഥിനെ പ്രേരിപ്പിച്ചതെന്ന് പൊലിസ് പറയുന്നു.

പിടിയിലായ പ്രഭുനാഥ് കുറ്റം സമ്മതിച്ചു. ഫെബ്രുവരി 3 നാണ് സംഭവം നടന്നത്. ചില കണക്ക്കൂട്ടലുകളുമായി പ്രഭുനാഥ് ശംഭുവിന്റെ വീട്ടിലെത്തുകയും ഭാര്യ സുനിതയുമായി വഴക്കിടുകയും തുടർന്ന് ഇരുമ്പുവടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ആ സമയം ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ ഇളയ മകൾ കോമളിനെയും സമാന രീതിയിൽ തന്നെ ഇല്ലാതാക്കി. ഏറെ താമസിയാതെ മറ്റ് രണ്ട് മക്കളായ ശിവയും സച്ചിനുമെത്തി. കണ്ണുകെട്ടി കളിക്കാമെന്ന് പറഞ്ഞ് കുട്ടികളുടെ കണ്ണുകൾ കെട്ടിയശേഷമാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹങ്ങൾ അകത്തിട്ട് വീട് പൂട്ടി പുറത്തിറങ്ങിയ ശേഷം ശംഭുവിനെ വിളിച്ച് രാത്രി കാണാമെന്ന് പറഞ്ഞു. തന്റെ കുടുംബത്തെ ഇല്ലാതാക്കിയതറിയാതെ ശംഭു ചൗധരി പ്രഭുവിനൊപ്പം ഒന്നിച്ചിരുന്ന് മദ്യപിച്ചു. തുടർന്ന് ഇരുവരും ശംഭുവിന്റെ വീട്ടിലേക്ക് കയറുന്നതിനിടെ ശംഭുവിനെയും കൊലപ്പെടുത്തി. ബിഹാർ സ്വദേശികളായ ശംഭുവും കുടുംബവും 6 മാസം മുൻപാണ് ബജൻപുരയിലെത്തിയത്.

ഒളിവിലായിരുന്ന പ്രതി പ്രഭുനാഥിനെ വടക്കുകിഴക്കൻ ഡൽഹിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

MORE IN INDIA
SHOW MORE
Loading...
Loading...