മകളെ പുറത്തിരുത്തി ആശുപത്രിയിലേക്ക് നടന്നുപോവുകയാണ് അച്ഛൻ. മകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണം. കാരണം അവൾ വീടിനുള്ളിൽ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടു. രാജ്യത്തെ നടുക്കുന്ന ദൃശ്യങ്ങളാണ് ഉത്തർപ്രദേശിൽ നിന്നും പുറത്തുവരുന്നത്. പതിനഞ്ച് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയാണ് വീട്ടിൽ മാനഭംഗത്തിനിരയായത്.
അയൽവാസിയുടെ 19 വയസുകാരൻ മകനാണ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗം ചെയ്തത്. രക്ഷപെടാൻ ശ്രമിച്ച പെൺകുട്ടിയുടെ കാൽ ഇയാൾ തല്ലിയൊടിക്കുകയും ചെയ്തു. വീട്ടുകാർ ഇല്ലാത്ത സമയത്തായിരുന്നു അതിക്രമം.
പിന്നാലെ കുട്ടിയുമായി പിതാവ് ആശുപത്രിയിലെത്തി. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകാൻ വീൽച്ചെയറോ സ്ട്രച്ചറോ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതോടെയാണ് അച്ഛൻ മകളെ പുറത്തിരുത്തി വൈദ്യപരിശോധനയ്ക്ക് െകാണ്ടുപോയത്. ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങളാണിത്. വിഡിയോ കാണാം.