വിധിക്ക് പിന്നാലെ രാമക്ഷേത്ര നിർമാണവുമായി മുന്നോട്ടുപോവുകയാണ് ബിജെപിയും ഉത്തർപ്രദേശ് സർക്കാരും. പൊതുജനങ്ങളുടെ പങ്കാളിത്തതോടെയാണ് ക്ഷേത്രം നിർമിക്കാൻ ആലോചിക്കുന്നത്. ഇതിനായി ഒാരോ വീട്ടിൽ നിന്നും ഒരു ഇഷ്ടികയും 11 രൂപയും നൽകണമെന്നാണ് യുപി മുഖ്യമന്ത്രി യോഗിയുടെ അഭ്യർഥന.
ജാര്‍ഖണ്ഡിൽ വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് യോഗി ഇൗ ആവശ്യം മുന്നോട്ടുവച്ചത്. ‘അയോധ്യയില്‍ താമസിയാതെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കും. ജാര്‍ഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും 11 രൂപയും ഒരു ഇഷ്ടികയും സംഭാവനയായി നൽകാൻ ഞാൻ അഭ്യർത്ഥിക്കുന്നു’ യോഗി പറഞ്ഞു.