കളിപ്പാട്ടം വാങ്ങി നൽകാനെന്ന വ്യാജേനെ കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുട്ടിയുടെ അമ്മാവനാണ് അറസ്റ്റിലായത്. ഹൗറയിലാണ് സംഭവം.
ഉച്ചയൂണിന് ശേഷം കുടുംബാംഗങ്ങളൊന്നിച്ചിരിക്കുമ്പോഴാണ് കുഞ്ഞിന് കുറച്ച് കളിപ്പാട്ടം വാങ്ങിവരാം. അവളെ കൂടി കൊണ്ടു പോകട്ടെ എന്ന് ഇയാൾ വീട്ടുകാരോട് പറഞ്ഞത്. നിർബന്ധിച്ചപ്പോൾ അകലെ കൊണ്ടുപോകരുത് എന്ന നിബന്ധനയോടെ കുഞ്ഞിനെ സഹോദരനെ ഏൽപ്പിക്കുകയായിരുന്നു. വേഗത്തിൽ കുട്ടിയുമായി വീട്ടിൽ നിന്ന് ഇറങ്ങിയ ഇയാൾ കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിക്കുകയും ചെയ്തു.
കുട്ടി ആകെ ബഹളം വയ്ക്കുന്നതും അസ്വസ്ഥയാകുന്നതും കണ്ട അമ്മ വസ്ത്രം മാറ്റി പരിശോധിച്ചപ്പോഴാണ് രക്തം വരുന്നത് കണ്ടത്. ഇതോടെ വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പ്രതിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ശ്യാംപുർ പൊലീസ് അറിയിച്ചു.