'എന്റെ കാലുകൾ നക്കൂ; സ്വകാര്യ ഭാഗത്തേക്ക് ചൂണ്ടി അശ്ലീലം; സിഇഒയുടെ ദുരനുഭവം; കുറിപ്പ്

delhi-abuse
SHARE

റെസ്റ്റോറന്റിൽ വനിതാ സിഇഒയോട് രണ്ട് യുവാക്കൾ അപമര്യാദയായി പെരുമാറിയതായി പരാതി. യുവാക്കൾ അസഭ്യം പറയുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തതെന്ന് യുവതി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തക്കൻ ഡൽഹിയിലാണ് സംഭവം. ഗ്രേറ്റർ കൈലാഷ് മാർക്കറ്റിലെ ഒരു ഹോട്ടലിൽ വച്ചാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.

തനിക്ക് നേരിട്ട ദുരനുഭവം ഇന്റീരിയർ ഡിസൈൻ സ്റ്റുഡിയോയുടെ സിഇഒ ആണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. തന്നോട് അപമര്യാദയായി സംസാരിച്ച യുവാക്കളുടെ ചിത്രവും സിഇഒ പങ്കുവച്ചു. 'റെസ്റ്റോറന്റിൽ രണ്ടു കൂട്ടുകാർക്ക് ഒപ്പമാണ് പോയത്. ഞങ്ങൾ ഇരുന്ന മേശയ്ക്ക് പിന്നിൽ രണ്ട് യുവാക്കൾ ഇരിപ്പുറപ്പിച്ചു.

ഇതിൽ ഒരു യുവാവ് മനഃപൂർവ്വം അയാളുടെ കൈ എന്റെ കസേരയിൽ വച്ചു. ഇതിൽ അസ്വസ്ഥത തോന്നിയ ഞാൻ കസേര മുന്നോട്ടു വലിച്ച് വീണ്ടും ഇരുന്നു. ഇതിന് പിന്നാലെ യുവാവിന്റെ കൂടെ ഉണ്ടായിരുന്ന വ്യക്തി എന്റെ കസേര ശക്തിയോടെ തള്ളി. ഇതിന്റെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ ഞാൻ കസേരയ്ക്കൊപ്പം കറങ്ങി'- സിഇഒ ഫെയ്സ്‌ബുക്കിൽ കുറിച്ചു.

ഇത് ചോദ്യം ചെയ്തപ്പോഴാണ് യുവാക്കൾ അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയിൽ പറയുന്നു. തനിക്കെതിരെ ആക്രോശിച്ച ഒരു യുവാവ് അശ്ലീലചുവയോടെ സംസാരിക്കുകയും തനിക്ക് അഭിമുഖമായി കാലുകൾ നീട്ടി കസേരയിൽ അപമര്യാദയായി ഇരിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെ യുവാവ് അയാളുടെ സ്വകാര്യഭാഗത്തിലേക്ക് വിരൽ ചൂണ്ടി അശ്ലീലം കലർന്ന ഭാഷയിൽ സംസാരിച്ചതായും യുവതി കുറിച്ചു. 

തുടർന്ന് യുവാവ് വലതുകാൽ തന്റെ മുഖത്തിന് നേർക്ക് നീട്ടി കാല് നക്കാൻ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. നിങ്ങളെ കണ്ടാൽ എന്റെ വേലക്കാരിയെ പോലെയാണ് തോന്നുന്നതെന്നും നിങ്ങളെല്ലാം ഡൽഹിയിലെ ആന്റിമാരാണെന്നും യുവാവ് പറഞ്ഞതായി സിഇഒ കുറിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാർ യുവാക്കളെ കൂട്ടികൊണ്ടുപോയതായും പരാതിയിൽ പറയുന്നു. തുടർന്ന് അഞ്ചുമിനിറ്റിനകം തിരിച്ചുവന്ന ഇവർ വീണ്ടും മോശമായി പെരുമാറിയതായി പരാതിയിൽ പറയുന്നു. ഇതിനിടെ സിഇഒയുടെ കൂട്ടുകാരിൽ ഒരാൾ ഇവരുടെ ചിത്രമെടുക്കുകയായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...