'10 വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ഇന്ത്യന്‍ ഫാക്ടറി; ഹീലിയം-3 ഭൂമിയിലെത്തിക്കും'

moon
SHARE

 ചാന്ദ്രയാന്‍ 2ന് പിന്നാലെ പുത്തന്‍ പരീക്ഷണ–നിരീക്ഷണങ്ങളും ഇന്ത്യന്‍ ശാസ്ത്രലോകത്ത് നിന്ന് ഉണ്ടാവുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് മുന്‍ ഡിആര്‍ഡിഓ ശാസ്ത്രജ്ഞന്‍ എ.ശിവതാണു പിള്ള. വരുന്ന 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് ചന്ദ്രോപരിതലത്തില്‍ ആസ്ഥാനം നിര്‍മിക്കാന്‍ സാധിക്കും. ഹീലിയം-3 വേര്‍തിരിച്ചെടുത്ത് ഭൂമിയിലേക്ക് എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ദൂര്‍ദര്‍ശന്‍ ന്യൂസിന്റെ 'വാര്‍ ആന്റ് പീസ്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിആര്‍ഡിഓയുടെ ബ്രഹ്മോസ് മിസൈല്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയത് ശിവതാണു പിള്ളയാണ്.

ഭാവിയില്‍ ഊര്‍ജോല്‍പാദനത്തിനായി ഉപയോഗിക്കാനാവുന്ന പുതിയ വസ്തുവായിരിക്കും ഹീലിയം-3. അമൂല്യമായ അസംസ്‌കൃത വസ്തുക്കളും ഹീലിയം-3യും വേര്‍തിരിച്ചെടുത്ത് ഭൂമിയിലേക്കെത്തിക്കാന്‍ സാധിച്ചാല്‍ ചന്ദ്രനില്‍ ഒരു ഫാക്ടറി കെട്ടിപ്പടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ മേല്‍ക്കൈ സ്വന്തമാക്കിയ നാലു രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. യുറേനിയത്തേക്കാള്‍ നൂറിരട്ടി അധികം ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള നോണ്‍ റേഡിയോ ആക്റ്റീവ് വസ്തുവാണ് ഹീലിയം-3.  

ചന്ദ്രനില്‍ ആസ്ഥാനം നിര്‍മിക്കാന്‍ അമേരിക്കയും, ചൈനയും, റഷ്യയുമുണ്ട്. ഈ വന്‍ ശക്തികള്‍ക്ക് പുറകെ ഇന്ത്യയും ഉണ്ടാകും. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളിലേക്കുള്ള വിക്ഷേപണങ്ങള്‍ നിയന്ത്രിക്കുന്ന കേന്ദ്രമായും ചന്ദ്രനിലെ ഇന്ത്യയുടെ ആസ്ഥാനം മാറുമെന്നും അദ്ദേഹം പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...