ആള്‍ക്കൂട്ടം ദളിത് യുവാവിനെ മര്‍ദിച്ച് കൊന്നു; നീതിയില്ല; അന്ധനായ അച്ഛന്‍ ജീവനൊടുക്കി

dalit-man-suicide
SHARE

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ദളിത് യുവാവിന് നീതി ലഭിക്കാത്തതില്‍ മനംനൊന്ത് അന്ധനായ അച്ഛന്‍ ആത്മഹത്യ ചെയ്തു. അന്വേഷണം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമിച്ചതില്‍ വിഷമിച്ചാണ് റാത്തിറാം ജാദവ് വിഷം കഴിച്ചതെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. 

കഴിഞ്ഞ മാസം രാജസ്ഥാനിലെ അല്‍വാറില്‍ വെച്ചാണ് ഹാരിഷ് ജാദവിനെ(28) ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഹാരിഷ് ഓടിച്ച മോട്ടോര്‍ സൈക്കിള്‍ യുവതിയെ ഇടിച്ചതിനെത്തുടര്‍ന്നാണ് ആളുകള്‍ മര്‍ദിച്ചത്. ഗുരുതരമായി പരുക്കേറ്റ ഹാരിഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഹാരിഷ് മരണത്തിന് കീഴടങ്ങി. 

നാല് പെണ്‍മക്കളുള്ള ഹാരിഷിന്റെ കുടുംബം ഇതോടെ അനാഥമായി. എന്നാല്‍ സംഭവത്തില്‍ ആള്‍ക്കൂട്ട ആക്രമണം നടന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഹാരിഷിന് നീതി ലഭിക്കാന്‍ കുടുംബം നിരവധി തവണ പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി. 

ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഇരയായ പെഹ്‌ലു ഖാന്‍ കൊലക്കേസില്‍ എല്ലാ പ്രതികളെയും വെറുവിട്ട് രണ്ടുദിവസങ്ങള്‍ക്ക് പിന്നാലെയാണ് റാത്തിറാമിന്റെ ആത്മഹത്യ. 

MORE IN INDIA
SHOW MORE
Loading...
Loading...