പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എസ്‌യുവി പ്രേമത്തെക്കുറിച്ച് എല്ലാവർക്കുമറിയാം. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ മഹീന്ദ്രയുടെ എസ്‌യുവി സ്കോർപിയോ ആയിരുന്നു മോദിയുടെ ഇഷ്ടവാഹനം. പിന്നീട് ബിഎംഡബ്ല്യുവിന്റെ സെവന്‍ സീരീസിലും ലാൻഡ് റോവറും ലാൻഡ് ക്രൂസറിലുമായി യാത്ര.
കഴിഞ്ഞ രണ്ട് സ്വാതന്ത്ര്യദിനത്തിലും രാജ്യത്തെ അഭിസംബോധന ചെയ്യാൻ മോദിയെത്തിയത് റേഞ്ച് റോവറിലണെങ്കിൽ ഇത്തവണ എത്തിയത് ലാൻഡ് ക്രൂസറിലാണ്. നാല് ലാൻഡ് ക്രൂസറും ഏഴ് ടൊയോട്ട ഫോർച്യൂണറും മെഡിക്കൽ സംഘത്തിന്റെ മെഴ്സിഡീസ് ബെൻസിന്റെ സ്പിന്റർ വാനും അടക്കം 12 വാഹനങ്ങളാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്നത്.
രാജ്യത്തെ ആദ്യത്തെ 14 വരി പാതയും 7500 കോടി രൂപയുടെ പദ്ധതിയുമായ ഡൽഹി – മീററ്റ് എക്സ്പ്രസ് ഹൈവേ ഉദ്ഘാടനം ചെയ്യാൻ മോദി എത്തിയത് ടൊയോട്ട ലാൻഡ് ക്രൂസറിലായിരുന്നു. കൂടാതെ തെരഞ്ഞെടുപ്പിന്റെ സമയത്തും ഈ വാഹനത്തിൽ മോദി എത്തിയിട്ടുണ്ട്. പ്രധാനമന്ത്രിമാരുടെ സുരക്ഷാ വാഹനമായി എസ്പിജെ ഉപയോഗിക്കുന്ന തരം അതിസുരക്ഷാ സംവിധാനങ്ങളുള്ള ലാൻഡ് ക്രൂസറാണ് ഇത്.