കർണാടകയിലും തമിഴ്നാട്ടിലും ഉപതിരഞ്ഞെടുപ്പ്; ഭേദപ്പെട്ട പോളിങ്

by-election
SHARE

കർണാടകയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും തമിഴ്നാട്ടിലെ നാല് നിയസഭാമണ്ഡലങ്ങളിലേയ്ക്കുമുള്ള ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഭേദപ്പെട്ട പോളിംഗാണ് എല്ലായിടത്തും  രേഖപ്പെടുത്തിയത്. തമിഴ്നാട്ടിലെ അരുവാക്കുറിച്ചിയിൽ വോട്ടർമാർക്ക് അണ്ണാ ഡിഎംകെ പണം വിതരണം ചെയ്‌തെന്ന ആരോപണവുമായി ഡി എം കെ രംഗത്തെത്തി.

കർണാടകയിലെ ചിഞ്ചോളി കുണ്ടുഗോൽ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് ഇരുമണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിംഗാണ് രേഖപെടുത്തിയത്. കോൺഗ്രസിന് സ്വന്തമായിരുന്ന രണ്ട് സീറ്റുകളും പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ ഇരുമണ്ഡലങ്ങളും നിലനിർത്താമെന്ന ഉറച്ചവിശ്വാസത്തിലാണ് കോൺഗ്രസ് ദൾ സഖ്യം.  ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിനൊപ്പം സഖ്യ സർക്കാരിന്റെ ഭാവി തീരുമാനിക്കുന്നതിൽ ഏറെ നിർണായകമാണ ഇരു മണ്ഡലങ്ങളിലെയും  ഉപതിരഞ്ഞെടുപ്പ് ഫലവും .  തമിഴ്നാട്ടിലെ സുളൂർ, അരുവാക്കുറിച്ചി, തിരുപ്പറംകുണ്ട്രം, ഒറ്റപ്പിടാരം എന്നീ മണ്ഡലങ്ങളിലെയ്‌ക്കാണ്‌  ഉപതിരഞ്ഞെടുപ്പ്. അണ്ണാ ഡി എം കെയെ സംബന്ധിച്ചിടത്തോളം ഭരണം നിലനിർത്താൻ ഏറെ നിർണായകമാണ് ഉപതിരഞ്ഞെടുപ്പ്. അരുവാക്കുറിച്ചിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ  അണ്ണാ ഡിഎംകെ പണം വിതരണം ചെയ്യുന്നെന്ന ആരോപണവുമായി ഡിഎംകെ രംഗത്തെത്തി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

MORE IN INDIA
SHOW MORE