പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുൽ ഗാന്ധി ഒരു തരത്തിലും ഭീഷണിയാകില്ലെന്ന് വരുൺ ഗാന്ധി. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി സ്ഥാനാർത്ഥിയായ വരുണ്‍ ഇക്കാര്യം പറഞ്ഞത്. സാധാരണ തന്റെ കൂടപ്പിറപ്പുകളെക്കുറിച്ച് വിമർശനങ്ങൾ ഒന്നും വരുൺ ഉന്നയിക്കാറില്ല. എന്നാൽ രാഹുലോ പ്രിയങ്കയോ മോദിക്ക് ശക്തരായ എതിരാളികളാകില്ലെന്നും രാഹുൽ അടുത്ത 20 വർഷം പ്രധാനമന്ത്രിയാകില്ലെന്നും വരുൺ വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ പിലിബിത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് വരുണ്‍ ഗാന്ധി. ‘ഞാന്‍ ഒരു പ്രവാചകനല്ല. പക്ഷെ അടുത്ത 10-20 വര്‍ഷക്കാലം എന്തായാലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തോന്നുന്നില്ല'- വരുണ്‍ പറഞ്ഞു. തന്റെ സഹോദരനോട് ബഹുമാനമുണ്ടെന്നും എന്നാല്‍ ബന്ധം തികച്ചും ഔപചാരികമാണെന്നും വരുണ്‍ വ്യക്തമാക്കി. ബി ജെ പി വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിച്ചതായി കരുതണമെന്നും മോദി മത്സരത്തിന്റെ കാര്യത്തില്‍ രാഹുലിനേക്കാളും ഏറെ മുമ്പിലാണെന്നും വരുണ്‍ വ്യക്തമാക്കി.
2014–ലോ തിരഞ്ഞെടുപ്പിൽ വരുൺ ബിജെപിയുടെ പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ അതേ വർഷം തന്നെ അമേത്തിയിലെ വികസന പ്രവർത്തനങ്ങൾക്ക് രാഹുലിനെ പ്രകീർത്തിച്ചും രംഗത്തെത്തിയിരുന്നു. ഇതോടെ വരുണിനെ മോദി പാർട്ടി ചുമതലകളിൽ നിന്നും ഒഴിവാക്കിയിരുന്നു. കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യഹം ഉണ്ടായിരുന്നു. എന്നാൽ അത് നടന്നില്ല. പിന്നീടാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപി വരുണിന് സീറ്റ് നൽകിയത്.