ബിഎസ്പിയ്ക്ക് ചെയ്യേണ്ട വോട്ട് അബദ്ധത്തില്‍ ബിജെപിയ്ക്ക് നല്‍കിയ വോട്ടര്‍ വിരല്‍ മുറിച്ചു. രണ്ടാംഘട്ട തെരഞ്ഞെടുപ്പിനിടെ ബുലന്ദ്ഷഹര്‍ മണ്ഡലത്തിലെ ഷികാര്‍പുര്‍ ബൂത്തിലാണ് സംഭവം. ഇ വി എം മെഷിനിൽ ബിഎസ്പിയിൽ ബട്ടൺ അമർത്തേണ്ടതിന് പകരം ബിജെപിയിൽ അമർത്തുകയായിരുന്നു. അബദ്ധം സംഭവിച്ചതിനെത്തുടര്‍ന്ന് ബിഎസ്പി അനുഭാവിയായ ഇരുപത്തഞ്ചുകാരന്‍ പവന്‍ കുമാർ തന്റെ വിർൽ മുറിച്ചു കളഞ്ഞു.
ബുലന്ദഷഹറില്‍ സിറ്റിങ് എംപിയും ബിജെപി സ്ഥാനാര്‍ഥിയുമായ ഭോല സിങ്ങും എസ്പി-ബിഎസ്പി-ആര്‍.എല്‍.ഡി സഖ്യ സ്ഥാനാര്‍ഥിയുമായ യോഗേഷ് വര്‍മയും തമ്മിലാണ് മത്സരം. യോഗേഷിന് നല്‍കേണ്ട വോട്ട് മാറിയതിനാണ് പവന്‍ കുമാര്‍ വിരല്‍ മുറിച്ചത്.
വോട്ട് മാറി ചെയ്തതിനെത്തുടര്‍ന്ന് അസ്വസ്ഥനായ യുവാവ് വീട്ടിലെത്തിയ ഉടന്‍ വിരല്‍ മുറിക്കുകയായിരുന്നു. തനിക്ക് പറ്റിയ അബദ്ധത്തിൽ മനംനൊന്താണ് പവൻ കുമാർ ഇത് ചെയ്തത്. സംഭവത്തിന്റെ വിഡിയോ ട്വിറ്റർ വഴി പ്രചരിക്കുകയും ചെയതു.