തമിഴ്നാട്ടിലെ മോദി ആരാധകൻ മരിച്ചത് ഡിഎംകെ-കോൺഗ്രസ് പ്രവർത്തകന്‍റെ മർദനമേറ്റെന്ന് ആരോപണം. മോദിക്കു വേണ്ടി പ്രചാരണരംഗത്തു സജീവമായ ഗോവിന്ദരാജൻ എന്ന 75 കാരനാണ് മരിച്ചത്. മോദിയുടെയും ജയലളിതയുടെയും ചിത്രങ്ങൾ ഷർട്ടിൽ ഒട്ടിച്ചാണ് ഇയാൾ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പോയിരുന്നത്. എംജിആറിൻറെയും വലിയ ആരാധകനാണ് ഗോവിന്ദരാജ്
സംഭവവുമായി ബന്ധപ്പെട്ട് ഡിഎംകെ-കോണ്‍ഗ്രസ് പ്രവർത്തകൻ ഗോപിനാഥ് എന്നയാൾ അറസ്റ്റിലായി,
എഐഡിഎംകെ-ബിജെപി സഖ്യത്തിന് വോട്ടു ചോദിക്കാനെത്തിയ ഗോവിന്ദരാജിനെ ഗോപിനാഥ് കയ്യേറ്റം ചെയ്തെന്നാണ് പൊലീസ് പറയുന്നത്. അടിയേറ്റ ഗോവിന്ദരാജ് താഴെ വീണു. മണിക്കൂറുകൾക്കു ശേഷം രാത്രി 9 മണിക്കാണ് ഇയാൾ മരിച്ചത്.