മഹാരാഷ്ട്രയിലെ ആദ്യ ബിജെപി സ്ഥാനാർഥിപട്ടികയിൽ ബഹുഭൂരിപക്ഷവും സിറ്റിംങ് എംപിമാർ. നിതിൻ ഗഡ്കരി, പൂനം മഹാജൻ, പ്രീതംമുണ്ടെ തുടങ്ങിയവരാണ് ആദ്യപട്ടികയിലെ പ്രമുഖർ . അഹമ്മദ് നഗറിലും, ലാത്തൂരിലും മാത്രമാണ് പുതുമുഖങ്ങളെ പാർട്ടി പരീക്ഷിക്കുന്നത്.
ശിവസേനയുമായിചേർന്ന് മഹാരാഷ്ട്രയിൽ വീണ്ടും തിരഞ്ഞെടുപ്പിനെനേരിടുന്ന ബിജെപി, ഒരുചുവടുപോലും പിഴയ്ക്കാതെയാണ് കരുക്കൾനീക്കുന്നത്. ആകെ 25മണ്ഡലങ്ങളില്‍ മൽസരിക്കുന്ന ബിജെപി പതിനാറ് സ്ഥാനാർഥികളെയാണ് കഴിഞ്ഞദിവസംപ്രഖ്യാപിച്ചത്. ഇതിൽ പതിനാലുപേരും സിറ്റിങ് എംപിമാർ.
നിതിന്‍ ഗഡ്കരി ആർഎസ്എസ് ആസ്ഥാനംകൂടി ഉൾപ്പെടുന്ന നാഗ്പൂരിലും, അന്തരിച്ച മുതിർന്നനേതാവ് പ്രമോദ് മഹാജൻറെ മകൾ പൂനംമഹാജൻ മുംബൈ നോർത്ത് സെൻട്രലിലും, അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകൾ ഡോ.പ്രീതംമുണ്ടെ ബീഡിലും വീണ്ടും ജനവിധിതേടുന്നു.
അതേസമയം, കോൺഗ്രസ് നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലിൻറെ മകന്‍ - അടുത്തിടെ ബിജെപിയിൽചേര്‍ന്ന സുജയ് വിഖെ പാട്ടീല്‍ അഹമ്മദ് നഗറിലും, സുധാകർ ശൃംഖാരെ ലാത്തൂരിലും പുതുമുഖങ്ങളായി.
മറുവശത്ത്, എൻസിപി 18ഉം, കോൺഗ്രസ് 12ഉം സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ദിന്തോരിയിൽ സീറ്റ് വിട്ടുനൽകാൻ എൻസിപി തയ്യാറാകത്തതുകാരണം, സഖ്യമോഹം ഉപേക്ഷിച്ച സിപിഎം, സ്വന്തംസ്ഥാനാർഥിയെ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.