നമോ ടീഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന ജയ് ദേവ്- അല്‍പിക നവദമ്പതികളുടെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. മോദി കാരണമാണ് തങ്ങൾ വിവാഹിതരായതെന്നാണ് ഇവര്‍ ട്വീറ്റ് ചെയ്തത്. മോദിയെ പിന്തുണച്ച് അൽപിത രാഹുൽ ഗാന്ധിയുടെ ഫെയ്സ്ബുക്ക് പേജിലിട്ട കമൻറാണ് ഇവർ പരിചയപ്പെടാൻ കാരണം തന്നെ. ഇക്കഴിഞ്ഞ ഡിസംബർ 31 നാണ് ഇവർ വിവാഹിതരായത്. ഇക്കാര്യം പറഞ്ഞുകൊണ്ട് ജയ്ദേവ് ഫോട്ടോസഹിതം ട്വീറ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍ പിന്നീട് ആ ഫോട്ടോയില്‍ കാണുന്ന പെൺകുട്ടി താനാണെന്നു പറഞ്ഞ് അൽപിത രംഗത്തുവന്നു. ഭർത്താവിനും വീട്ടുകാർക്കുമെതിരെ കടുത്ത ആരോപണങ്ങളുമായായിരുന്നു രംഗപ്രവേശം. മാനസികമായും ശാരീരികമായും ഇവർ തങ്ങളെ പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം. ആത്മഹത്യയുടെ വരെ വക്കിലെത്തിയെന്നാണ് പെൺകുട്ടി പറയുന്നത്.
ഭർത്താവിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഭർത്താവും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. ഇത് വീട്ടുകാരുടെ സമ്മതത്തോടെയാണ്. വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ പോലും സ്വാതന്ത്ര്യം ഇല്ലെന്നും പെൺകുട്ടി ആരോപിക്കുന്നു.