‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ദിര’; ഗൂഗിളില്‍ പ്രിയങ്കയെ തിരഞ്ഞ് ലോകം

INDIA-POLITICS-CHARITY
SHARE

സജീവ രാഷ്ട്രീയത്തിലേക്ക് എന്ന പ്രഖ്യാപനം വന്നദിവസം മാത്രം ഇന്‍സ്റ്റാഗ്രാമില്‍ പ്രിയങ്ക ഗാന്ധിയെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഒറ്റ രാത്രിയില്‍ പതിനായിരം പേരാണ് കൂടുതലായി പ്രിയങ്കയെ പിന്തുടരാനെത്തിയത്. പ്രിയങ്കയുടെ ഇഷ്ടങ്ങളും വേഷവിധാനവും ജീവിതവും തിരഞ്ഞ് ഗൂഗിളില്‍ കയറിയവരുടെ എണ്ണവും അമ്പരപ്പിക്കുന്നതാണ്. ട്വിറ്ററിലും ഫെയ്സ്്ബുക്കിലും ഔദ്യോഗിക പേജ് ഇല്ലാത്ത പ്രിയങ്കഗാന്ധിക്ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് ഔദ്യോഗിക അക്കൗണ്ടുള്ളത്. 2016ലാണ് പ്രിയങ്ക ഇന്‍സ്റ്റാ ഗ്രാമില്‍ ചേര്‍ന്നത്.  

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിര, ദൂസരി(രണ്ടാം) ഇന്ദിര, ഇന്ത്യന്‍ ഉരുക്കുവനിതയുടെ പകര്‍പ്പ്, നേതാ പ്രിയങ്ക എന്നിങ്ങനെ പോകുന്നു സമൂഹമാധ്യമങ്ങളില്‍ പ്രിയങ്കയുടെ വിശേഷണം. 

ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന രാഷ്ട്രീയ പ്രവേശനമെന്ന അടിക്കുറിപ്പോടെ  വരവേറ്റവരെല്ലാം തന്നെ പ്രിയങ്കയെ ഇന്ദിരയോട് ഉപമിക്കാനാണ് ശ്രമിച്ചത്. ഇന്ദിരാ ഗാന്ധിയുടെ നിശ്ചയദാര്‍ഡ്യവും സോണിയാ ഗാന്ധിയുടെ പ്രസരിപ്പും ഉള്ള പ്രിയങ്കയുടെ പുഞ്ചിരിക്കുന്ന മുഖം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ തീര്‍ക്കുമെന്നാണ് വിലയിരുത്തല്‍.

രാഷ്ട്രീയ വീക്ഷണം വരച്ചു കാട്ടുന്ന പുസ്തകം മാർച്ചോടെ പുറത്തിറക്കാനിരിക്കെയാണ് പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനം.  300 പേജുള്ള പുസ്തകത്തിന് ‘എഗെൻസ്റ്റ് ഒൗട്ട്റേജ്’ എന്നാണു പേരിട്ടിരിക്കുന്നതെന്നാണ് വിവരം. പുതിയ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ പ്രിയങ്കയുടെ പുസ്തകത്തിന് ആവശ്യക്കാര്‍ ഏറും. 

MORE IN INDIA
SHOW MORE