പിതാവും മകനും പീഡിപ്പിച്ചു; ഭീഷണി; ഗർഭിണിയായ 16കാരി ആത്മഹത്യ ചെയ്തു

representation-image
SHARE

ബലാത്സംഗത്തിനിരയായ പതിനാറുകാരി കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തു. അയൽവാസിയും ഇയാളുടെ പതിനഞ്ചുകാരനായ മകനും ചേർന്നും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഏഴുമാസം ഗർഭിണി ആയിരുന്നു പെൺകുട്ടി. ഹൈദരാബാദിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്. വ്യാഴാഴ്ച പെൺകുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടു ചെന്നപ്പോഴാണ് ക്രൂര പീഡനം പുറത്ത് അറിഞ്ഞത്. 

ദിവസക്കൂലിക്കാരായ മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ ക്ലാസിൽ നിന്നും തിരികെയെത്തുന്ന പെൺകുട്ടി തനിച്ചായിരുന്നു. പിന്നീട് ക്ലാസ് കഴിയുന്നതോടെ പെൺകുട്ടിയും വലയലിൽ മാതാപിതാക്കളെ സഹായിക്കാൻ ജോലി ചെയ്യാൻ ആരംഭിച്ചു. അയൽവാസിയായ ഓട്ടോ ഡ്രൈവർ ബി സ്രീനു എന്നയാളായിരുന്നു പെൺകുട്ടിയെ ഓട്ടോയിൽ വയലിൽ കൊണ്ടു വിട്ടിരുന്നത്.

സ്രീനു പെൺകുട്ടിയെ വലയിൽ വീഴ്ത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. സ്രീനുവിന്റെ പതിനഞ്ചുകാരനായ മകനും ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചു. പീഡിപ്പിച്ചെന്ന് മനസിലായതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ സ്രീനുവിന്റെ വീട്ടിൽ എത്തിയെങ്കിലും 5000 രൂപ നൽകി ഗർഭഛിത്രം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. ജീവൻ തന്നെ അപകടത്തിൽ ആകുമെന്ന് അറിയിച്ച് ഡോക്ടർമാർ പെൺകുട്ടിയെ ആശുപത്രിയിൽ നിന്ന്് മടക്കി അയച്ചു. 

വീണ്ടും പെൺകുട്ടിയുമായി സ്രീനുവിന്റ വീട്ടിൽ എത്തിയ മാതാപിതാക്കളെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി. മാതാപിതാക്കളെ കായികമായി കൈകാര്യം ചെയ്യാനും മുതിർന്നതോടെ പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായി. വെളളിയാഴ്ചയാണ് പെൺകുട്ടി കീടനാശിനി കുടിച്ചത്. പെൺകുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിയുടെ വീടിനു മുന്നിലെത്തി പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ െചയ്തു

MORE IN INDIA
SHOW MORE