വെടിയേറ്റ കൈകൊണ്ട് താലി കെട്ടി താരമായി വരൻ. തെക്കൻ ഡൽഹിയിലാണ് സംഭവം. വിവാഹവേദിയിലേക്കുള്ള യാത്രക്കിടെ വരൻ ബാദലിന് വെടിയേൽക്കുകയായിരുന്നു. വലതേ തോളിനാണ് വെടിയേറ്റത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു മണിക്കൂർ ആശുപത്രിയിൽ, ശേഷം വിവാഹവേദിയിലേക്ക്. വിവാഹശേഷം വീണ്ടും ബാദലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാദലിന് ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാന്‍ ഇയാൾ സമ്മതിച്ചില്ല. തോളെല്ലില്‍ തോളെല്ലില്‍ വെടിയുണ്ട കുടുങ്ങികിടക്കുന്നുണ്ടെന്നും ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും മൂന്നുമണിക്കൂര്‍ നീണ്ട പ്രാഥമിക ചികിത്സകള്‍ക്കുശേഷം ബാദൽ ആശുപത്രി വിട്ടു. ചോര പുരണ്ട വസ്ത്രങ്ങളുമായാണ് ഇയാൾ വിവാഹവേദിയിലെത്തിയത്.
വരനും സംഘവും വിവാഹവേദിക്ക് 400 മീറ്റര്‍ അകലെ എത്തിയപ്പോള്‍ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വരന്‍ തുറന്ന വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. ഇതിനിടെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ബാദലിന്റെ തോളെല്ലിനും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി വന്നപ്പോഴേക്കും അക്രമികൾ ഓടിരക്ഷപെട്ടിരുന്നുവെന്നും ഇയാൾ മൊഴി നൽകി.
കൊലപാതകക്കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളുടെ ബൈക്ക് സംഭവസ്ഥലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.