ജമ്മുകശ്മീരിൽ ഭീകരര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

jammu-kashmir
SHARE

ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സൈന്യത്തിന് വിവരം ചോര്‍ത്തിനല്‍കിയെന്ന് സംശയിച്ച് ഭീകരര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഷോപ്പിയാനിലെ മാന്‍സ്ഗാം ‌ ഗ്രാമത്തിലെ ഹുസൈഫ് അഹമ്മദാണ് കൊല്ലപ്പെട്ടത്. ഹുസൈഫിനൊപ്പം തട്ടിക്കൊണ്ടുപോയ രണ്ട് യുവാക്കള്‍ ഭീകരരുടെ പിടിയിലാണ്. കഴിഞ്ഞദിവസം പുല്‍വാമയിലും ഭീകരര്‍ ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. 

മാന്‍സ്ഗാം സ്വദേശിയായ ഹുസൈഫിനെ സമീപ ഗ്രാമത്തില്‍നിന്നാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഷോപ്പിയാന്‍ സ്വദേശികളായ മറ്റ് രണ്ടു യുവാക്കള്‍‌ ഇപ്പോഴും ഭീകരുടെ പിടിയിലാണ്. ഭീകരരുടെ രഹസ്യനീക്കങ്ങള്‍ സൈന്യത്തിന് ചോര്‍ത്തി നല്‍കിയെന്നതാണ് ഹുസൈഫിനുമേലുള്ള പ്രധാന കുറ്റം. ഭീകരസ്വാധീന മേഖലയായ സെദ്പോര ഗ്രാമത്തിലെ താമസക്കാരായ ഹക്കീബ് ജാവേദ് ഗാനി, ഇഷ്ഫാക്ക് അഹമ്മദ് എന്നിവരാണ് ഭീകരരുടെ പിടിയിലുള്ളത്. ഇതേ കാരണം ആരോപിച്ച് പുല്‍വാമയില്‍നിന്ന് മൂന്നുയുവാക്കളെ കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോകുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. സെദ്പോര സ്വദേശിയായ നദീം മന്‍സൂറാണ് പുല്‍വാമയില്‍ കൊല്ലപ്പെട്ടത്. നദീമിനൊപ്പം ഭീകരര്‍ ബന്ദികളാക്കിയ രണ്ട് പേരെ പിന്നീട് വിട്ടയക്കുകയായിരുന്നു. നദീമിനെ വെടിവെച്ചു കൊല്ലുന്ന വീഡിയോ പുറത്തുവന്നത് താഴ്‍വരയില്‍ ഭീകരര്‍ക്കെതിരെ വ്യാപകപ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. നിലവില്‍ ബന്ദികളാക്കപ്പെട്ട യുവാക്കള്‍ക്കായി സൈന്യം അന്വേഷണം ഊര്‍ജിതമാക്കി.

MORE IN KERALA
SHOW MORE