മൂലയൂട്ടുന്നതിന്റെ ഇടയിൽ അമ്മയുടെ മടിയിൽ നിന്നും നവജാതശിശുവിനെ കുരങ്ങൻ തട്ടിയെടുത്തു. ആഗ്രയിലാണ് 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്തുകൊണ്ടുപോയത്. നാട്ടുകാരുടെ തിരച്ചിലിനൊടുവിൽ മറ്റൊരു വീടിന്റെ ടെറസിന് മുകളിൽ ചോരയിൽ കുളിച്ചുകിടക്കുന്ന കുഞ്ഞിന്റെ മൃതശരീരം കണ്ടെടുത്തു. കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാർ സ്ഥിരീകരിച്ചു.
എന്നാല്‍ കുട്ടി മരിച്ചിട്ടില്ലെന്ന് പറഞ്ഞ ബന്ധുക്കള്‍ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്കും കൊണ്ടുപോയി. ഉത്തര്‍പ്രദേശില്‍ പലയിടങ്ങളിലും നേരത്തെ കുരങ്ങന്മാരുടെ ആക്രമണങ്ങളെ കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പലരും നേരിട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഹനുമാന്‍ സ്തുതി ചൊല്ലിയാല്‍ കുരങ്ങന്‍ ആക്രമിക്കില്ല എന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ജനങ്ങളോട് പറഞ്ഞത്.