ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന ദേരാ സച്ചാ സൗദ ഗുർമീത് റാം റഹീം സിങ്ങിനെ താൻ കണ്ടിട്ടേ ഇല്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി ആയിരുന്ന സുഖ്ബിർ സിങ്ങ് ബാദലും ഗുർമീതും തമ്മിലുള്ള കൂടിക്കാഴ്ച അക്ഷയ് കുമാറിൻറെ വീട്ടില്‍ വെച്ചാണ് നടന്നതെന്നതായിരുന്നു റിപ്പോർട്ടുകൾ. ഗുർമീതിൻറെ സിനിമയായാ മെസഞ്ചർ ഓഫ് ഗോഡുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
താൻ ഗുർമീതിനെ കണ്ടിട്ടേ ഇല്ലെന്നും തൻറെ സിനിമകളിലൂടെ പഞ്ചാബ് സംസ്കാരത്തേ വളർത്തിയിട്ടേ ഉള്ളെന്നും അക്ഷയ് ട്വീറ്റിൽ പറയുന്നു. പഞ്ചാബ് സഹോദരങ്ങളോട് സ്നേഹവും ആദരവും മാത്രമേ ഉള്ളൂവെന്നും അവരുടെ വികാരത്തെ വ്രണപ്പെടപത്തില്ലെന്നും അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു.
സന്യാസിനിയെ മാനഭംഗം ചെയ്ത കേസിന് പുറമെ കൊലപാതകം, കലാപം ഉണ്ടാക്കുക ഉള്‍പ്പെടെ നിരവധി കേസുകളിലാണ് ഗുർമീത് റാം റഹീം സിങ്ങിന് ജയിൽശിക്ഷ ലഭിച്ചത്.