ആ സ്ഫോടനത്തിനു പിറകിൽ ‍ഞങ്ങൾ തന്നെ; ഞെട്ടിച്ച് കോടതി വെറുതെ വിട്ടവർ

sanathan-sanstha
SHARE

മഹാരാഷ്ട്ര എടിഎസിനെ വെട്ടിലാക്കി കോടതി വെറുതേ വിട്ട പ്രതികളുടെ വെളിപ്പെടുത്തൽ. ഇന്ത്യാ ടുഡേ നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് സനാതന്‍ സന്‍സ്ത പ്രവർത്തകരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.  

2008ല്‍ മഹാരാഷ്ട്രയിലെ താണെ, വാഷി, പനവേല്‍ എന്നിവിടങ്ങളിലെ നാടക, സിനിമ തിയറ്ററുകളില്‍ ബോംബ് സ്ഫോടനം നടത്തിയത് തങ്ങള്‍‍ തന്നെയാണെന്ന് ഇവർ സമ്മതിച്ചു. സനാതന്‍ സനസ്ത സജീവപ്രവര്‍ത്തകരായ മങ്കേഷ് ദിനകര്‍ നികം, ഹരിഭാവു കൃഷ്ണ ദിവേകര്‍ എന്നിവരാണ് സ്ഫോടനങ്ങളിലെ തങ്ങളുടെ പങ്ക് വെളിപ്പെടുത്തിയത്. 

വീട്ടില്‍ നിന്ന് കൈത്തോക്കുകളും സ്ഫോടകവസ്തുക്കളും കണ്ടെത്തിയിരുന്നു. എന്നിട്ടും മുഖ്യ പ്രതിയുടെ കൂട്ടാളിയായി മാത്രമാണ് കുറ്റപത്രത്തില്‍ ആരോപിച്ചതെന്നും ഹരിഭാവു ദിവേകർ വെളിപ്പെടുത്തി. തെളിവുകളുടെ കുറവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് 2011 ൽ കോടതി ഇവരെ വെറുതേ വിടുന്നത്. 

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ്, എഴുത്തുകാരായ ഗോവിന്ദ് പൻസാരെ, എംഎൻ കൽബുറഗി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് സനാതൻ സൻസ്തക്കെതിരെ ആരോപണങ്ങളുയർന്നിരുന്നെങ്കിലും രാഷ്ട്രീയസമ്മർദ്ദമാണ് അവരെ രക്ഷപെടുത്തിയതെന്ന് അന്വേഷണ സംഘത്തിലുള്ളവർ പറയുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദമില്ലായിരുന്നുവെങ്കിൽ സനാതൻ സൻസ്ത വളരെ മുൻപേ തന്നെ നിരോധിത സംഘടന ആകേണ്ടതായിരുന്നുവെന്നും ഇവർ പറയുന്നു. 

സനാതൻ സന്‍സ്തയെ സംരക്ഷിക്കുന്നത് ഗോവയിലെ ഒരു മന്ത്രിയാണെന്ന് മന്ത്രിയാണെന്ന് ഇന്ത്യാ ടി.വി നടത്തിയ അഭിമുഖത്തിൽ ഗോവ പൊലിസിലെ രണ്ട് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. നിലവിൽ മനോഹർ പരീക്കർ സർക്കാറിൽ മന്ത്രിയായ നേതാവിന്‍റെ പേരാണ് ഇവർ പറഞ്ഞത്.

ഗോവ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്ര ഹിന്ദു സംഘടനയാണ് സനാതൻ സൻസ്ത. 1990 ൽ ജയന്ത് ബാലാജി അത്വാലെയാണ് ഈ സംഘം സ്ഥാപിച്ചത്. 

MORE IN INDIA
SHOW MORE