പെൺകുട്ടികളുടെ സ്കൂളിൽ ലൈംഗികാതിക്രമം; ചെറുത്തവർക്ക് ആൾക്കൂട്ടമർദനം

bihar-police-station-new
SHARE

ബിഹാറിൽ സ്കൂളിൽ കയറി പെൺകുട്ടികളെ മർദിച്ച സംഭവത്തില്‍ ഒൻപത് ആൺകുട്ടികൾ അറസ്റ്റിൽ. ‍ലൈംഗികാതിക്രമത്തെ ചെറുത്ത പെൺകുട്ടികളെ ആൾക്കൂട്ടം അതിക്രൂരമായി മർദിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തവരാണ് അറസ്റ്റിലായവരിൽ ഭൂരിഭാഗവുമെന്ന് പൊലീസ് അറിയിച്ചു. 

സോപോൾ ജില്ലയിലെ ത്രിവേണിഗഞ്ചിലാണ് സംഭവം. കസ്തൂർബ റെസിഡൻഷ്യൽ ഗേൾസ് സ്കൂളിലേക്ക് കടക്കാൻ ശ്രമിച്ച ആൺകുട്ടികളുടെ സംഘത്തെ ചില വിദ്യാർഥിനികൾ ചേര്‍ന്ന് തടഞ്ഞു. പുറത്തുകടക്കണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടികളെ സംഘം ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു.

ചെറുത്തുനിൽക്കാൻ പെൺകുട്ടികൾ സംഘത്തിൽ ചിലരെ അടിച്ചു. പിന്നാലെ സ്കൂളിന് പുറത്തുപോയ സംഘം നാട്ടുകാരെയും രക്ഷിതാക്കളെയും കൂട്ടി സ്കൂളിൽ സംഘടിച്ചെത്തി. അധ്യാപകരെയും വിദ്യാർഥികളെയും ആൾക്കൂട്ടം ക്രൂരമായി മർദിച്ചു.

പന്ത്രണ്ടിനും പതിനാറിനുമിടയിൽ പ്രായമുള്ള 34 പെൺകുട്ടികൾക്കാണ് മർദനമേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

സ്കൂളിന് സുരക്ഷാ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. 

ആക്രമണത്തിന് പിന്നാലെ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് തേജസ്വി യാദവ് രംഗത്തെത്തി. 

MORE IN INDIA
SHOW MORE