കാമുകന്റെ ആത്മഹത്യക്ക് പിന്നാലെ വിഷം കഴിച്ച് നടി; അകറ്റി നിർത്തിയത് പരസ്ത്രീബന്ധം കാരണം

nilani
SHARE

കാമുകന്റെ ആത്മഹത്യക്ക് പിന്നാലെ തമിഴ്–തെലുങ്ക് ടെലിവിഷൻ നടി നിലാനിയും ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നടിയെ ബന്ധുക്കൾ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇപ്പോൾ ഇവർ ചികിൽസയിലാണ്. നിലാനിയുടെ കാമുകൻ ആണെന്ന അവകാശപ്പെട്ട് ഗാന്ധി ലളിത് കുമാർ എന്ന യുവാവ് കഴിഞ്ഞ ദിവസം സ്വയം തീകൊളുത്തി മരിച്ചതോടെയാണ് നിലാനി വിവാദത്തിൽപ്പെടുന്നത്. ഇതിനെ തുടർന്ന് ഇയാളുമായുള്ള ബന്ധത്തെക്കുറിച്ച് നടു സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയിരുന്നു.

മൂന്നു വര്‍ഷം മുമ്പാണ് ഗാന്ധി ലളിത് കുമാറിനെ പരിചയപ്പെടുന്നത്. കുറച്ചു മാസങ്ങൾക്കുള്ളിൽ ഞങ്ങൾ നല്ല സൃഹൃത്തുക്കളായി. പിന്നീട് ഒരു ഘട്ടത്തിൽ അയാൾ വിവാഹാഭ്യർഥന നടത്തി. പക്ഷേ ഞാൻ അതിന് വിസമ്മതിച്ചു. രണ്ട് കുട്ടികളുടെ അമ്മയാണ് ഞാൻ. അവരടെ ഭാവിയെ കരുതിയാണ് വിവാഹം വേണ്ടെന്ന വച്ചത.് പക്ഷേ ഗാന്ധിയെ വിവാഹം ചെയ്താൽ സുരക്ഷ ലഭിക്കുമെന്ന് തോന്നിയിരുന്നു. അത് ഞാൻ അയാളോട് പറഞ്ഞില്ല. അതിനിടയിലാണ് അയാൾക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞത്. അതോടെ തീരുമാനത്തിൽ നിന്ന് പിൻമാറി. ഇതായിരുന്നു നിലാനിയുടെ പ്രതികരണം.  മാത്രമല്ല അയാൾ പലപ്പോഴും സമനില തെറ്റിയായിരുന്നു പെരുമാറ്റമെന്നും തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഇപ്പോൾ ഒരു തെളിവുമില്ലാതെയാണ് ആത്മഹത്യക്ക് കാരണം താനാണെന്ന തരത്തിൽ വാർത്തകൾ വരുന്നതെന്നും നിലാനി വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കെ.കെ നഗറിൽ വച്ച് ദേഹത്ത് തീ കൊളുത്തി ലളിത്കുമാർ ആത്മഹത്യ ചെയ്യുന്നത്. നിലാനിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ  സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷമായിരുന്നു ഇയാളുടെ ആത്മഹത്യ.

MORE IN INDIA
SHOW MORE