പൊതുപരിപാടിയുടെ ഇടയിൽ ഭിന്നശേഷിക്കാരെ ക്രൂരമായി ശാസിച്ച് കേന്ദ്രമന്ത്രി ബാബുൽ സുപ്രീയോ. പശ്ചിമബംഗാളിലെ അനസോളിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രിയുടെ പരാമർശം. മന്ത്രി സംസാരിക്കുന്നതിനിടയിൽ വേദിയിലിരുന്ന് സംസാരിച്ച ഭിന്നശേഷിക്കാരനോട് നിന്റെ കാല്‍ തല്ലിയൊടിക്കുമെന്നും എന്നിട്ട് ഒരു ഊന്നുവടി കൂടി തരുമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വൻപ്രതിഷേധമാണ് ഉയരുന്നത്.
ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്താണ് നിങ്ങള്‍ക്ക്, എന്തെങ്കിലും പ്രശ്‌നം ഉണ്ടോ? നിങ്ങളുടെ കാല് ഞാന്‍ തല്ലിയൊടിക്കും. എന്നിട്ട് ഒരു ഊന്ന് വടിയും തരും’ മന്ത്രി പറഞ്ഞു. ഇതിന് മുൻപും പൊതുപരിപാടികളിൽ മന്ത്രിയുടെ പരാമർശം വിവാദമായിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ അനസോളില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ നടന്ന വര്‍ഗീയ കലാപത്തിന് പിന്നാലെ സ്ഥലത്തെത്തിയ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച ആളുകള്‍ക്കെതിരെയും മന്ത്രി രംഗത്തെത്തിയിരുന്നു. തനിക്കെതിരെ മുദ്രാവാക്യം വിളിച്ചവരുടെ തൊലിയുരിക്കുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ അന്നത്തെ പ്രസ്താവന.