ബിഹാറിലെ മങ്കറിൽ കുഴൽക്കിണറിൽ വീണ മൂന്നുവയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സന്നോ 110 അടി താഴ്ചയുള്ള കുഴൽക്കിണറിനുള്ളിൽ വീണത്.
കുഴൽക്കിണറിന് ബദലായി കുഴിയെടുത്ത് കുട്ടിയെ പുറത്തെത്തിക്കാനാണ് ശ്രമം. സിസിടിവിയുടെ സഹായത്തോടെ കുട്ടിയെ നിരീക്ഷിച്ചുവരികയാണ്.
മാതാപിതാക്കളുടെ ശബ്ദത്തോട് നിലവിൽ കുട്ടി പ്രതികരിക്കുന്നുണ്ട്. ഇനിയും താഴ്ചയിലേക്ക് പോകാതിരിക്കാൻ സുരക്ഷാക്രമീകരണങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് രക്ഷാപ്രവർത്തകസംഘം അറിയിച്ചു.
കുട്ടിക്കാവശ്യമായ ഓക്സിജനും വെളിച്ചവും കിണറിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. വെള്ളം നൽകാനുള്ള ശ്രമം അന്തിമഘട്ടത്തിലാണ്.