അയൽക്കാരൻറെ ഭാര്യയെ സ്വന്തമാക്കാൻ അരുംകൊല, കൊല്ലപ്പെട്ടത് രണ്ട് സഹോദരൻമാർ

crime
SHARE

അയൽക്കാരൻറെ ഭാര്യയെ വിവാഹം ചെയ്യാൻ ഉത്തര്‍പ്രദേശ് സ്വദേശിയായ, വിവാഹിതനായ യുവാവ് നടത്തിയത് രണ്ട് അരുംകൊലകൾ. മുകേഷ് കുമാർ,  മനോജ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഖ്യപ്രതി മോഹിത് ഭാതി, കൊല്ലപ്പെട്ട മുകേഷ് കുമാറിൻറെ ഭാര്യ പൂജ എന്നിവർ അറസ്റ്റിലായി. പൂജയുടെ സഹായത്തോടെയാണ് മോഹിത് കൃത്യം നടത്തിയത്. ഇരുവരുടെയും ബന്ധം മുകേഷ് അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

രണ്ടാഴ്ചക്കിടെയായിരുന്നു ഇരുകൊലപാതകങ്ങളും. മോഹിതിൻറെയും പൂജയുടെയും ബന്ധമറിഞ്ഞ മുകേഷ് പൂജയെ മർദ്ദിക്കാനാരംഭിച്ചെന്നും ഇതേത്തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് പ്രതികൾ പോലീസിനോടു പറഞ്ഞത്. പ്രശ്നം പരിഹരിക്കാനാണെന്നു പറഞ്ഞ് മുകേഷിനെ വീടിനു പുറത്തേക്ക് വിളിച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ദാദ്രിയിലെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. 

സഹോദരൻ മനോജ് മുകേഷിനെ കാണാനില്ലെന്നു പറ‍ഞ്ഞ് പോലീസിൽ പരാതിപ്പെട്ടിരുന്നു. പൂജയെയും മകളെയും ഗാസിപ്പൂരിലുള്ള വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇതിനിടെ മുകേഷിൻറെ മൃതദേഹം തിരിച്ചറിയാതെ പൊതു ശ്മശാനത്തില്‍ സംസ്കരിക്കുകയും ചെയ്തു. മോഹിതുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി പൂജയെ കുറ്റപ്പെടുത്താനാരംഭിച്ചതാണ് പ്രതികൾക്ക് മനോജിനോടും വൈരാഗ്യം തോന്നാൻ കാരണമായത്. ശനിയാഴ്ച രാവിലെ വീടിനടുത്തുള്ള പണിസ്ഥലത്തെത്തിയ മനോജിനു നേരെ മോഹിത് വെടിയുതിർക്കുകയായിരുന്നു. മനോജിനെ കാണാനില്ലെന്ന് ഭാര്യ സീമയുടെ പരാതി ലഭിച്ചതിനെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ചോര പുരണ്ട കുപ്പായവുമായി ഒരാൾ ഓടിപ്പോകുന്നത്  പോലീസിൻറെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇത് മോഹിത് ആണെന്ന് കണ്ടെത്തിത്. 

MORE IN INDIA
SHOW MORE