ജാര്‍ഖണ്ഡില്‍ അഞ്ചുപെണ്‍കുട്ടികളെ തോക്കിന്‍ മുനയില്‍ കൂട്ടമാനഭംഗത്തിനിരയാക്കി

jharkhand-rape
SHARE

ജാര്‍ഖണ്ഡില്‍ വിഘടനവാദി സംഘം അഞ്ചുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍ കൂട്ടമാനഭംഗത്തിനിരയാക്കി. മനുഷ്യക്കടത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയിലെ അംഗങ്ങളെയാണ് ക്രൂര പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പിരിച്ചുവിട്ട് ഗ്രാമസഭകള്‍ക്ക് സ്വയം ഭരണം നല്‍കണമെന്ന് ആവശ്യപ്പെടുന്ന വിഘടനവാദി സംഘമായ പത്തല്‍ഗഡികളാണ് അക്രമത്തിന് പിന്നില്‍. മുപ്പതിലധികം പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഒന്‍പതുപേര്‍ അറസ്റ്റിലായിട്ടുണ്ട്. 

റാഞ്ചിയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള കുന്തി ജില്ലയിലെ ആര്‍.സി.മിഷന്‍ സ്ക്കൂളില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. മനുഷ്യക്കടത്ത് പ്രമേയമാക്കി തയ്യാറാക്കിയ െതരുവു നാടകം കളിച്ചുകൊണ്ടിരിക്കെ ആയുധങ്ങളുമായി എത്തിയ പത്തിലധികം പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിളെ ബലമായി തട്ടിക്കൊണ്ടുപോയി. സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി ക്രൂരമായി മാനഭംഗം ചെയ്തു. 

അബോധാവസ്ഥയിലായ പെണ്‍കുട്ടികളെ സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപ്പെട്ടു. കുന്തി ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്ന് മൂപ്പത് കിലോമീറ്റര്‍ മാത്രം ദൂരമുള്ള ആര്‍.സി.മിഷന്‍ സ്ക്കൂളിലേക്ക് പൊലീസ് എത്താന്‍ വൈകിയതും പ്രതിഷേധത്തിന് ആക്കം കൂട്ടി. റാഞ്ചി ഡി.ഐ.ജി എ.വി.ഹോംകാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

MORE IN BREAKING NEWS
SHOW MORE