ആരുഷി വധക്കേസില്‍ മാതാപിതാക്കളായ രാജേഷ് തല്‍വാറിനെയും നൂപുറിനെയും അലഹബാദ് ഹൈക്കോടതി വെറുതെവിട്ടു. രണ്ടുപേര്‍ക്കും ജീവപര്യന്തം തടവുശിക്ഷ നല്‍കിയ ഗാസിയാബാദ് സിബിഐ കോടതിയുടെ വിധി റദാക്കി. മാതാപിതാക്കള്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇരുവര്‍ക്കും സംശയത്തിന്‍റെ ആനുകൂല്യം നല്‍കുകയായിരുന്നു.
രാജേഷ് തല്‍വാറിനും നൂപുറിനുമെതിരെ സിബിഐ ഹാജരാക്കിയ തെളിവുകള്‍ അപര്യാപതമാണെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു. സംശയത്തിന്‍റെ പേരില്‍ മാതാപിതാക്കളെ ജയിലിലിടാനാകില്ല. ആരുഷിയുടെയും വീട്ടുജോലിക്കാരന്‍ ഹേംരാജിന്‍റെയും കൊലപാതകം സംബന്ധിച്ച സിബിഐ വിശദീകരണം തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി.
വിധിപകര്‍പ്പ് ലഭിച്ചശേഷം അടുത്തനടപടിയെന്ന് സിബിഐ പ്രതികരിച്ചു.2013ലാണ് ഗാസിയാബാദ് സിബിഐ കോടതി, ഡോക്ടര്‍ ദന്പതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ആരുഷിയെ 2008 മേയ് പതിനാറിന് നോയിഡ സെക്ടര്‍ ഇരുപത്തിയഞ്ചിലെ വീടിനുളളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീട്ടുജോലിക്കാരനായ ഹേംരാജിനെ തുടക്കത്തില്‍ സംശയിച്ചെങ്കിലും ഇയാളുടെ മൃതദേഹം അടുത്തദിവസം ടെറസില്‍ കണ്ടെത്തിയതോടെ അന്വേഷണൡം മാതാപിതാക്കളിലേക്ക് നീളുകയായിരുന്നു. ഉത്തര്‍പ്രദേശ് പൊലീസും സിബിഐയുടെ രണ്ട് അന്വേഷണൡസംഘങ്ങളും അന്വേഷിച്ച കേസിനാണ് കോടതിയില്‍ വന്‍തിരിച്ചടിയേറ്റത്.