രണ്ടു പതിറ്റാണ്ടുകാലം കർമ്മമണ്ഡലമായിരുന്നു കർണാടകയിലേക്ക് ഫാദർ ടോം ഉഴുന്നാലിൽ മടങ്ങിയെത്തി. ബെംഗളൂരു വിമാനത്താവളത്തിൽ കർണാടക സർക്കാരും സഭാ പ്രതിനിധികളും ഫാ ടോം ഉഴുന്നാലിലിനെ സ്വീകരിച്ചു
വൈദികനായി അഭിഷിക്തനായ ശേഷം രണ്ട് പതിറ്റാണ്ട് പ്രവർത്തിച്ച കർണാടകയിലേക്ക് ഫാദർ ടോം ഉഴുന്നാലിൽ ഒരിക്കൽ കൂടി മടങ്ങിയെത്തി . കർണാടക സർക്കാരിനെ പ്രതിനിധീകരിച്ചു നഗരവികസന മന്ത്രിയും മലയാളിയുമായ കെ ജെ ജോർജ് പരമ്പരാഗത ചടങ്ങുകളോടെ വിമാനത്താവളത്തിൽ സ്വീകരിച്ചു . സലേഷ്യൻ ,മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗങ്ങൾക്കു പ്രാർത്ഥന സാഫല്യത്തിന്റെ നിമിഷങ്ങൾ
ബെംഗളൂരു പ്രൊവിൻസ് ആസ്ഥാനത്തും വികാരനിർഭരമായ സ്വീകരണം. പ്രാത്ഥനക്കു ശേഷം തന്റെ അനുഭവങ്ങൾ വിവരിച്ചു. സിബിസിഐ യോഗവേദിയിലെത്തി കാർദിനാൾമാരെയും ബിഷപ്പുമാരെയും ഫാ ടോം ഉഴുന്നാലിൽ സന്ദർശിക്കും.