അതിര്‍ത്തിയില്‍ അശാന്തി തുടരുന്നതിനിടെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മുകശ്മീരിലെത്തി. അതിര്‍ത്തിയിലെയും കശ്മീര്‍ താഴ്വരയിലെയും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുകയാണ് പ്രധാന ലക്ഷ്യം. സിയാച്ചിനിലെത്തുന്ന പ്രതിരോധമന്ത്രി സൈനികരുമായും കൂടിക്കാഴ്ച നടത്തും.
അതിര്‍ത്തികടന്ന് പാക് അധീനകശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്‍റെ വാര്‍ഷിക ദിനത്തിലാണ് പ്രതിരോധമന്ത്രി നിര്‍മലാസീതാരാമന്‍ ജമ്മുകശ്മീരിലെത്തിയത്. പ്രതിരോധമന്ത്രാലയത്തിന്‍റെ ചുമതലയേറ്റ ശേഷമുള്ള നിര്‍മലയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനം കൂടിയാണിത്. ശ്രീനഗറിലെത്തിയ പ്രതിരോധമന്ത്രി മുതിര്‍ന്ന സൈനികഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കരസേനാമേധാവി ബിപിന്‍ റാവത്തും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന െവല്ലുവിളികള്‍ നേരിടാനുള്ള സജജീകരണങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്. നിയന്ത്രണരേഖയിലെ സൈനിക പോസ്റ്റുകളും നിര്‍മലാ സീതാരാമന്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന. കശ്മീര്‍ താഴ് വരയിൽ ഭീകരപ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായുള്ള രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളും. ഇതിനായി മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും നിര്‍മലാസീതാരാമന്‍ കൂടിയാലോചനകള്‍ നടത്തും. അനന്ത്്നാഗ്, നൗഷേര, ബന്ദിപ്പോര, കുപ്്വാര എന്നി മേഖലകളില്‍ സൈനികവിന്യാസം ശക്തമാക്കാനുള്ള തീരുമാനമെടുത്തേക്കും. അതിനുശേഷം സിയാച്ചിനിലേക്ക് പോകുന്ന പ്രതിരോധമന്ത്രി നിര്‍മലാസീതാരാമന്‍ സൈനികരുമായി ആശയവിനിമയം നടത്തും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയിലെ സൈനികര്‍ക്ക് ഊര്‍ജം പകരുകയാണ് സന്ദര്‍ശനത്തിന്‍റെ ലക്ഷ്യമെന്ന് പ്രതിരോധമന്ത്രാലം വ്യക്തമാക്കി.