E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 08:48 AM IST

Facebook
Twitter
Google Plus
Youtube

More in India

മറവിരോഗത്തെ പ്രതിരോധിക്കുന്നതിന് ദേശീയനയം വേണമെന്ന് ആവശ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മറവിരോഗത്തെ പ്രതിരോധിക്കുന്നതിന് ദേശീയനയം കൊണ്ടുവരണമെന്ന് ഡല്‍ഹി എയിംസിലെ ന്യൂറോളജി വിഭാഗം പ്രൊഫസര്‍ മഞ്ജരി ത്രിപാഠി. മറവി രോഗം ബാധിച്ചവരുടെ എണ്ണം ഇന്ത്യയില്‍ കൂടുന്നതിനാല്‍ നയം അത്യാവശ്യമാണ്. ബോധവല്‍ക്കരണക്കുറവാണ് രോഗം വ്യാപിക്കാന്‍ പ്രധാനകാരണമെന്ന് മറവി രോഗം ബാധിച്ചവര്‍ക്കിടയില്‍ സേവനം ചെയ്യുന്ന സംഘനയുടെ അധ്യക്ഷ കൂടിയായ ഡോക്ടര്‍ മഞ്ജരി പറഞ്ഞു. 

മറവിരോഗമുള്‍പ്പെടെ മനുഷ്യന്‍റെ ചിന്താഗതികളെ തളര്‍ത്തുന്ന രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വര്‍ധന തുടരുകയാണ്. 2010 ല്‍37 ലക്ഷം ആയിരുന്നത് ഇപ്പോള്‍ 42 ലക്ഷത്തിലെത്തി. രോഗത്തിനുള്ള ചികില്‍സയ്ക്ക് ചിലവഴിക്കുന്നതാകട്ടെ പ്രതിവര്‍ഷം പതിനാറായിരം കോടിയോളം രൂപ. ഈ സാഹചര്യത്തിലാണ് രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍, രോഗബാധിതര്‍ക്കുള്ള കൃത്യമായ ചികില്‍സ, രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം എന്നിവയ്ക്കായി പ്രത്യേകദേശീയ നയം രൂപീകരിക്കേണ്ടതിന്‍റെ ആവശ്യകത ഉയരുന്നത്. 

ചികില്‍സയ്ക്ക് സര്‍ക്കാരിന്‍റെ ധനസഹായവും ആവശ്യമാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ARDSI പറയുന്നു. ഇന്ത്യയില്‍ 65 നും 70 നും ഇടയില്‍ പ്രായമുള്ളവരില്‍ 5.6 ശതമാനം പേര്‍ക്കും മറവിയോ അതുമായി ബന്ധപ്പെട്ട രോഗങ്ങളോ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ലോകാരോഗ്യസംഘടനയില്‍ അംഗമായ 194 രാജ്യങ്ങളില്‍ 29 രാജ്യങ്ങള്‍ മാത്രമാണ് മറവി സംബന്ധമായ രോഗങ്ങള്‍ക്കായി പ്രത്യേക നയം രൂപീകരിച്ചിട്ടുള്ളൂ. ഇന്ത്യയില്‍ ഇത്തരമൊരു നയം രൂപീകരിക്കുന്നത് മറവിരോഗത്തെ തടയിടാനും ചികില്‍സ ഉറപ്പാക്കാനും സഹായകരമാകുമെന്നാണ് വിദഗ്ദര്‍ കരുതുന്നത്.