E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച ദിനകരന്‍പക്ഷത്തെ 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ്നാട്ടില്‍ മുഖ്യമന്ത്രിക്കുള്ള പിന്തുണ പിന്‍വലിച്ച ദിനകരന്‍ പക്ഷത്തെ പതിനെട്ട് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. നേരിട്ട് ഹാജരാകണമെന്ന സ്പീക്കറുടെ ഉത്തരവ് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. അയോഗ്യരാക്കിയതിനെതിരെ എം.എല്‍.എമാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. 

പാര്‍ട്ടിമാറിയവരെ അയോഗ്യരാക്കുക എന്ന 1986ലെ നിയമസഭ ചട്ടമനുസരിച്ചാണ് സ്പീക്കര്‍ പി.ധനപാലന്‍ എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുത്തത്. മുഖ്യമന്ത്രിക്കുള്ള പിന്തുണ പിന്‍വലിച്ച് 19 എം.എല്‍.എ മാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും കഴിഞ്ഞ പതിനാലാം തിയ്യതി നേരിട്ടെത്തി വിശദീകരണം നല്‍ണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതുണ്ടായില്ല. പകരം എം.എല്‍.എമാരെ പ്രതിനിധീകരിച്ച് വെട്രിവേല്‍ സ്പീക്കറെ കാണുകയും വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയുമാണ് ചെയ്തത്. ഇത് മുഖവിലക്കെടുക്കാതെയാണ് നേരിട്ട് ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി പതിനെട്ട് എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുത്തത്. 

ഒരു എം.എല്‍.എ എടപ്പാടി പക്ഷത്തേക്ക് മാറുകയും സ്പീക്കര്‍ക്ക് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടാനാണ് ദിനകരന്‍ വിഭാഗത്തിന്‍റെ തീരുമാനം. എം.എല്‍.എ അയോഗ്യരാക്കിയതിനെതിരെ സുപ്രീംകോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പീക്കറുടെ നടപടി എന്നതും ശ്രദ്ദേയം. ഈ മാസം ഇരുപതുവരെ നിയസഭ വിളിച്ച് വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവുണ്ട്.