ഇന്ത്യയുടെ വിസ്മയം എന്നറിയപ്പെടുന്ന ബ്ലേഡ് റണ്ണർ അശോക് മുന്നെ അടുത്തവർഷം വീണ്ടും എവറസ്റ്റ് കീഴടക്കൽ ദൗത്യത്തിന് ഒരുങ്ങുന്നു. ഇതിനുള്ള തയാറെടുപ്പുകൾതുടങ്ങിയെന്ന് മുന്നെ കൊച്ചിയിൽ പറഞ്ഞു. വാസ്ക്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന മാരത്തണിൽ പങ്കെടുക്കാനാണ് അശോക് മുന്നെ കൊച്ചിയിലെത്തിയത്.
അശോക് മുന്നെ, തനിക്ക് നേരിട്ട ദുരന്തത്തെ നിവർന്ന് നിന്ന് നേരിട്ടാണ് ഇന്ത്യയുടെ വിസ്മയം എന്ന വിളിപ്പേരിലേക്ക് എത്തിയത്. ട്രെയിനപകടത്തിൽ നഷ്ടപ്പെട്ട കാലിന് പകമുള്ള കൃത്രിമക്കാലുമായി അശോക് എവറസ്റ്റിന്റെ നെറുകയിലേക്ക് നടന്നു കയറിയത് കഴിഞ്ഞവർഷമാണ്. 8500 മീറ്റർ ഉയരം വരെ കയറിയെങ്കിലും കടുത്ത ഹിമപാതത്തിലും ചെറിയ അപകടത്തിലും പെട്ട് 350 മീറ്ററിനിപ്പുറം യാത്ര അവസാനിപ്പിക്കേണ്ടി വന്നു. അന്നുണ്ടായ ബുദ്ധിമുട്ടുകൾ അശോക് പങ്കവച്ചു.
അടുത്ത വർഷം വീണ്ടും ഇതേ ദൗത്യത്തിനൊരുങ്ങുകയാണെന്ന് അശോക് പറഞ്ഞു. തയാറെടുപ്പുകൾ നടക്കുന്നുണ്ട്. കൃത്രിമക്കാലുമായി 6500 മീറ്റർ ഉയരമുള്ള മേരാ പീക്ക് കീഴടക്കിയ ലോകത്തിലെ ആദ്യ വ്യക്തിയാണ് അശോക് മുന്നെ. മാരത്തൺ റണ്ണർ കൂടിയായ അശോക് മുന്നെ വാസ്ക്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന റൺ ഫോർ യുവർ ലെഗ്സ് മാരത്തണിൽ പങ്കെടുക്കാനാണ് കൊച്ചിയിലെത്തിയത്.