ഗൗരി ലങ്കേഷിന്റെ ഘാതകരെക്കുറിച്ചു സൂചന ലഭിച്ചതായി കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്‌ഡി. 44 ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി. അതേ സമയം വധഭീഷണിയുള്ള സാഹിത്യകാരന്മാർക്കും സാംസ്‌കാരിക പ്രവത്തകർക്കും സുരക്ഷ ഒരുക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് രാമലിംഗ റെഡ്‌ഡി അന്വേഷണ പുരോഗതിയെക്കുറിച്ചു പ്രതികരിച്ചത്. അന്വേഷണത്തിൽ തൃപ്തനാണെന്നും ലഭിച്ച സൂചനകളെക്കുറിച്ചു വെളിപ്പെടുത്താനാകില്ലന്നും അദ്ദേഹം പറഞ്ഞു.
ജ്ഞാനപീഠ ജേതാവ് ഗിരീഷ് കർണാട് പ്രൊഫസർ കെ എസ് ഭഗവാൻ, യോഗേഷ് മാസ്റ്റർ യുവ എഴുത്തുകാരി ചേതന തീർത്ഥഹള്ളി തുടങ്ങി നേരത്തെ വധഭീഷണി നേരിട്ടിട്ടുള്ളവർക്കാണ് സുരക്ഷ ഒരുക്കുന്നത്. 44 പുതിയ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തി. പ്രതികൾ അന്യസംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാനുള്ള സാധ്യത പരിഗണിച്ചു കേരളം ഉൾപ്പടെയുള്ള അയൽ സംസ്ഥാനങ്ങളിലെ രഹസ്യൻവേഷണ വിഭാഗവുമായി പ്രത്യേക സംഗം ബന്ധപെട്ടു. ആർ എസ് എസിനെതിരെ എഴുതിയില്ലായിരുന്നു എങ്കിൽ ഗൗരി ലങ്കേഷ് ജീവിച്ചിരുന്നേനെ എന്നു പറഞ്ഞാ ശ്രിങ്കേരി ബിജെപി എം എൽ എ ഡി എൻ ജീവരാജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഗൗരി ലങ്കേഷിന്റെ കുടുംബം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി