മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന സംഘം വിപുലപ്പെടുത്തുമെന്നു കർണാടക ആഭ്യന്തര മന്ത്രി. പ്രതികളെ കുറിച്ച് വിവരം കൈമാറുന്നവർക്കു കർണാടക സർക്കാർ പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു
കൊല്ലപ്പെട്ടിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ഘാതകരെ കുറിച്ച് കാര്യമായ സൂചനകൾ പോലീസിന് ലഭിച്ചിട്ടില്ല. അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കൂടിക്കാഴ്ച നടത്തി. അന്വേഷണം ഊർജിതമാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപെ ടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തും ഒപ്പം പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിദോഷികവും പ്രക്യാപിച്ചു. പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാൻ മൊബൈൽ നമ്പറും ഈ മെയിൽ വിലാസവും പോലീസ് പ്രസിദ്ധീകരിച്ചു.
വീട്ടിലും ഓഫീസിലും പ്രത്യേക സംഘം പരിശോധന തുടരുകയാണ്.. ഗൗരി ലങ്കേഷിനു ലഭിച്ച കത്തുകൾ ഓഫീസിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ചു. ഭീഷണി സന്ദേശങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സമീപവാസികളിൽ നിന്നു വിവരങ്ങൾ ശേഖരിക്കുന്നുണ്ട് എങ്കിലും അന്വേഷണത്തിൽ സഹായിക്കുന്ന ഒന്നും ലഭ്യമായിട്ടില്ല