കേന്ദ്രമന്ത്രിസഭയുടെ മുഖംമിനുക്കലിന്‍റെ ഭാഗമായി അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെ പതിമൂന്ന് പേര്‍ കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഒന്‍പത് പുതുമുഖങ്ങള്‍ സഹമന്ത്രിമാരായി മന്ത്രിസഭയുടെ ഭാഗമായപ്പോള്‍ സഹമന്ത്രിമാരായിരുന്ന നാലുപേര്‍ക്ക് കാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം കിട്ടി. കാബിനറ്റ് മന്ത്രിയായ പീയുഷ് ഗോയലിന് റയില്‍വേ വകുപ്പ് നല്കി. പ്രതിരോധവും ധനവകുപ്പും അരുണ്‍ ജയ്റ്റ്്ലിയുടെ കീഴില്‍ തുടരും. മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ശിവസേന ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. അവസാനത്തെ ആളായാണ് അല്‍ഫോണ്‍സ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തില്‍. മോദി സര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ നടക്കുന്ന പുനസംഘടനയിലാണ് കേരളത്തിന് പ്രാതിനിധ്യം ലഭിക്കുന്നത്.
പ്രവര്‍ത്തന മികവ് കാണിച്ച ധര്‍മ്മേന്ദ്ര പ്രധാന്‍, പിയൂഷ് ഗോയല്‍, നിര്‍മ്മല സീതാരാമന്‍, മുക്താര്‍ അബ്ബാസ് നഖ്്്വി എന്നിവര്‍ക്കാണ് കാബിനറ്റ് റാങ്ക് ലഭിച്ചത്. ധര്‍മേന്ദ്ര പ്രധാന്‍ സത്യവാചകം അവ്യക്തമായി ചൊല്ലിയതോടെ രാഷ്ട്രപതി പ്രതിജ്ഞാ വാചകം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടതിന്‍റെ കല്ലുകടിയോടെയാണ് ചടങ്ങ് തുടങ്ങിയത്.
ഉത്തരകര്‍ണാടക എം.പി അനന്ത് കുമാര്‍ ഹെഗ്ഡെ, മുന്‍ ആഭ്യന്തരസെക്രട്ടറിയും അരാഹ് എം.പിയുമായ രാജ്കുമാര്‍ സിങ്, യുപിയില്‍ നിന്നുള്ള രാജ്യസഭാംഗം ശിവ് പ്രതാപ് ശുക്ല, ബിഹാര്‍ ബക്സര്‍ എൡം.പി അശ്വനി കുമാര്‍ ചൗബേ, മധ്യപ്രദേശില്‍ നിന്നുള്ള ലോക്സഭാംഗവും പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവുമായ വിരേന്ദ്ര കുമാര്‍, മുന്‍ െഎഎഫ്എസ് ഉദ്യോഗസ്ഥന്‍ ഹര്‍ദീപ് സിങ് പുരി, ഭാഗ്പത് എൡം.പിയും മുംബൈ മുന്‍പൊലീസ് കമ്മിഷണറുമായ സത്യപാല്‍ സിങ് എന്നിവരാണ് സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.