E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

കൽബുർഗിയുടെ വിയോഗത്തിന് രണ്ടാണ്ട്; ഉടൻ അറസ്റ്റെന്ന് 'പാടിപതിഞ്ഞ പല്ലവി'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കന്നഡ പുരോഗമന സാഹിത്യകാരന്‍ പ്രഫസര്‍ എം.എം കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ചിട്ട്  രണ്ടുവര്‍ഷം തികയുന്നു. പ്രതികളെ പിടികൂടാത്തതിനെതിരെ കര്‍ണാടകയിലെങ്ങും നടക്കുന്ന പ്രതിഷേധപ്രകടങ്ങള്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. അതേസമയം അന്വേഷണ സംഘം പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. 

കന്നഡ സാഹിത്യകാരനും ഭാഷാപണ്ഡിതനും കര്‍ണാടക സര്‍വകലാശാല വൈസ് ചാന്‍സലറുമായിരുന്ന പ്രഫ.എം.എം.കല്‍ബുര്‍ഗി 2015 ഒാഗസ്റ്റ് മുപ്പതിനാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ധാര്‍വാഡിലെ വീടിന് മുന്നില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ അദ്ദേഹത്തിന് േനരെ നിറയൊഴിക്കുകയായിരുന്നു. വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസത്തിനുമെതിരെ കല്‍ബുര്‍ഗി സ്വീകരിച്ച നിലപാടുകള്‍ തീവ്രഹിന്ദു സംഘടനകളുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. 

ഘാതകരെ കണ്ടെത്താന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് പുരസ്കാരങ്ങള്‍ തിരസ്ക്കരിച്ചും വാങ്ങിയവ മടക്കികൊടുത്തും രാജ്യമെമ്പാടും സാഹിത്യകാരന്‍മാര്‍ പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല.. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയത്. കോലാപ്പൂരില്‍ മരിച്ച ഗോവിന്ദ് പന്‍സാരെ പുണെയില്‍ കൊല്ലപ്പെട്ട നരേന്ദ്ര ദാബോല്‍ക്കര്‍ എന്നിവരുടെ കൊലപാതകങ്ങളുമായി കല്‍ബുറഗി വധത്തിനും സമാനതകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്ര പൊലീസ് ശേഖരിച്ച തെളിവുകള്‍ കൂടി പ്രയോജനപ്പെടുത്തിയാണ് കര്‍ണാടക സി ഐ ടി സംഘം അന്വേഷണം നടത്തുന്നത്.