E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

അക്രമം ഒരുതലത്തിലും അംഗീകരിക്കില്ല:പ്ര‌ധാനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാംറഹിമിനെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വാസത്തിന്‍റെ പേരില്‍ നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കലാപകാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. ഗുര്‍മീതിന്‍റെ ശിക്ഷ പ്രഖ്യാപിക്കാനിരിക്കെ ഉത്തരേന്ത്യയില്‍ സുരക്ഷാവിന്യാസം ശക്തമാക്കി. ദേരാ സച്ചാ സൗദയുടെ ആസ്ഥാനത്തിന് സമീപം ഗുര്‍മീതിന്‍റെ അനുയായികള്‍ വീണ്ടും അക്രമം അഴിച്ചുവിട്ടു. 

കലാപം നേരിടുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ക്കെതിരെ പഞ്ചാബ് ഹരിയാന ഹൈക്കോടതി നടത്തിയ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കലാപത്തെ അപലപിച്ച പ്രധാനമന്ത്രി ആരും നിയമത്തിന് അതീതരല്ലെന്നും വ്യക്തമാക്കി. ബുദ്ധന്‍റെയും ഗാന്ധിയുടെയും നാട്ടില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കി. 

അതേസമയം, മാനഭംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുര്‍മീതിന്‍റെ ശിക്ഷ നാളെ വിധിക്കും. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന റോഹ്ത്തക്കിലെ ജയിലിലാണ് ശിക്ഷാപ്രഖ്യാപനം നടക്കുക. ഇതിനായി ജയിലിനുള്ളില്‍ പ്രത്യേക കോടതി ക്രമീകരിക്കും. ശിക്ഷാവിധി പ്രഖ്യാപനം കണക്കിലെടുത്ത് ഹരിയാനയിലും പഞ്ചാബിലും സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തമാക്കി. അതിനിടെ ദേരാ സച്ച സൗദയുടെ സിര്‍സയിലെ ആസ്ഥാനത്തിന് സമീപം ഗുര്‍മീതിന്‍റെ അനുയായികള്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. രണ്ടു വാഹനങ്ങളും തകര്‍ത്തു. ആശ്രമത്തില്‍ തമ്പടിച്ച അനുയായികളെ സൈന്യവും പൊലീസും ചേര്‍ന്ന് ഒഴിപ്പിക്കുകയാണ്. ആസ്ഥാനത്തിന് സമീപം കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേസില്‍ വിധിപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ ഇതുവരെ 37 പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.