സ്വകാര്യത വ്യക്‌തിയുടെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി വിധി. ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഐകകണ്ഠ്യേനയാണ് വിധി പറഞ്ഞത്. കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായ ആധാറിനെ അടക്കം ബാധിക്കുന്ന സുപ്രധാന വിധിയാണിത്. 1954ലെയും 1962ലെയും വിധികൾ ഇതോടെ അസാധുവായി. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യതയെ ലംഘിക്കുന്ന നിയമനിർമാണം നടത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്‌റ്റിസ് ജെ.എസ്.കേഹാറും ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വർ, എസ്.എ.ബോബ്‌ഡെ, ആർ.കെ.അഗർവാൾ, റോഹിന്റൻ നരിമാൻ, അഭയ് മനോഹർ സാപ്രെ, ഡി.വൈ.ചന്ദ്രചൂഡ്, സഞ്‌ജയ് കിഷൻ കൗൾ, എസ്.അബ്‌ദുൽ നസീർ എന്നിവരുമുൾപ്പെട്ടതാണു ബെഞ്ച്.
സ്വകാര്യത മൗലികാവകാശമാണെന്ന കേരളത്തിന്‍റെ വാദം പൂര്‍ണമായി അംഗീകരിച്ചാണ് സുപ്രീം കോടതി വിധിയെന്ന് കേരളത്തിന്‍റെ അഭിഭാഷകന്‍ വി.പി.സുരേന്ദ്രനാഥ് മനോരമ ന്യൂസിനോട് പ്രതികരിച്ചു.
ഒരു വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്ന രീതിയിലുള്ള നിയമനിര്‍മാണ് ഇനി സാധിക്കില്ലെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സ്വകാര്യത മൗലികാവകാശമല്ലെന്ന കേന്ദ്രനിലപാടിന് തിരിച്ചടിയാണ് വിധിയെന്നും പ്രശാന്ത് ഭൂഷണ്‍ ഡല്‍ഹിയില്‍ പറഞ്ഞു. അതേസമയം ആധാര്‍ അടക്കമുള്ള വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.