രക്തത്തിനു പകരം സലൈൻ നൽകിയതാണ് റാഞ്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ഗർഭിണിയുടെ മരണത്തിനു കാരണമായതെന്ന് ആരോപിച്ച് ബന്ധുക്കൾ. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് യുവതിയുടെ ഭർത്താവും ബന്ധുക്കളും പറയുന്നത്.
അനീമിയ ബാധിച്ച് ചികിത്സയിലായിരുന്ന ഗുംല സ്വദേശി ഊർമി ദേവിയാണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് രോഗബാധയെത്തുടർന്ന് ഇവരെ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചത്. യുവതിക്ക് പുലർച്ചെ അഞ്ച് മുതൽ രക്തം നൽകിയിരുന്നെന്നും എന്നാൽ മിനുട്ടുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നെന്നും ആശുപത്രി സൂപ്രണ്ട് എസ്. കെ ചൗധരി പറയുന്നു.
രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിെല ചികിത്സാപിഴവിനെക്കുറിച്ച് ഇതിനു മുൻപും ആരോപണം ഉണ്ടായിട്ടുണ്ട്. ഒരു യുവതിയുടെ ഇടതു കിഡ്നിക്ക് പകരം വലത് കിഡ്നി ശസ്ത്രക്രിയ നടത്തിയെന്നും ഒരു വയസ്സുകാരന്റെ മരണം ചികിത്സാപ്പിഴവു മൂലമാണെന്നുമുള്ള ആരോപണങ്ങളും ആശുപത്രിക്കു നേരേ ഉണ്ടായിട്ടുണ്ട്.