ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ജെ.ഡി.യു ഔദ്യോഗികമായി ഇനി മോദിക്കൊപ്പം. നിതീഷിന്‍റെ വിശ്വസ്തരായ രണ്ട് പേര്‍ ജെ.ഡി.യുവില്‍ നിന്ന് കേന്ദ്രമന്ത്രിസഭയിലെത്തും. ശരദ്് യാദവടക്കം വിമതര്‍ക്കെതിരെ തല്‍ക്കാലം നടപടി വേണ്ടെന്നാണ് പട്നയില്‍ ചേര്‍ന്ന നേതൃയോഗത്തിലെ തീരുമാനം.
ഗുജറാത്ത് കലാപത്തിന്‍റെ പേരില്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍ഡിഎ വിട്ട നിതീഷ് കുമാര്‍ പഴയ ക്യാംപില്‍ മടങ്ങിയെത്തി. നിതീഷ് എന്‍.ഡി.എയുടെ കണ്‍വീനറാകും. ജെഡിയു എം.പിമാരായ ആര്‍.സി.പി സിങും സന്തോഷ് കുശ്്്വാഹയും കേന്ദ്രമന്ത്രിമാരാകും. ബിഹാറിലെ 71 എംഎല്‍എമാരുടേയും 30 എം.എല്‍.സി, ഭൂരിഭാഗം സംസ്ഥാന കമ്മിറ്റികളുടേയും പിന്തുണ നിതീഷിനുണ്ടെന്ന് പാര്‍ട്ടി നേതാവ് കെ.സി ത്യാഗി പറഞ്ഞു. ലാലുവിനൊപ്പം നില്‍ക്കുന്ന ശരദ് യാദവിന്‍റെ നടപടി പാര്‍ട്ടി അച്ചടക്കലംഘനമാണ്. എന്നാല്‍ നടപടി തല്‍ക്കാലമില്ല
ശരദ്് യാദവിനൊപ്പം ഉറച്ചുനില്‍ക്കുന്ന എം.പി വീരേന്ദ്ര കുമാര്‍ എം.പി ഉള്‍പ്പെടെ കേരള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തില്ല. നിതീഷ് ബിഹാര്‍ ജനതയെ ഒറ്റുകൊടുത്തെന്ന് ശരദ്് യാദവ് ആരോപിച്ചു. നിതീഷ് പുറത്താക്കിയ ബിഹാറിലെ 21 നേതാക്കള്‍ ശരദ്് യാദവിന്‍റെ നേതൃത്വത്തില്‍ പ്രത്യേകം യോഗം ചേര്‍ന്നു.
ആര്‍.ജെ.ഡി പ്രവര്‍ത്തകരും ശരദ്് യാദവ് അനുയായികളും നിതീഷിന്‍റെ വീടിനു മുന്നില്‍ പ്രതിഷേധിച്ചു. അടുത്തകാലം വരെ ഇന്ത്യയിലെ ബഹുമാന്യനായ നേതാവായിരുന്ന നിതീഷ് കുമാര്‍ ഇപ്പോള്‍ അമിത് ഷായുടെ അടിമയായെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു.