E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

അണ്ണാ ഡി.എം.കെയിലെ ലയനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെയിലെ ലയനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നു. പനീര്‍സെല്‍വത്തിന്‍റെ വസതിയില്‍ മുതിര്‍ന്ന നേതാക്കള്‍ വീണ്ടും യോഗം ചേരുകയാണ്. ശശികലയെ സന്ദര്‍ശിച്ച് ചെന്നൈയില്‍ തിരിച്ചെത്തിയ ടി.ടി.വി ദിനകരനും വിശ്വസ്തരുമായി ചര്‍ച്ച നടത്തുകയാണ്. 

ഇന്നലെ നടക്കേണ്ടിയിരുന്ന ലയനം പനീര്‍സെല്‍വം വിഭാഗത്തിലെ തര്‍ക്കം മൂലമാണ് നടക്കാതെപോയത്. ഇന്ന് വീണ്ടും ചര്‍ച്ചകള്‍ തുടങ്ങി. കെ.പി.മുനുസാമി, മൈത്രേയന്‍, മാഫ പാണ്ഡ്യരാജന്‍, മനോജ് പാണ്ഡ്യന്‍ തുടങ്ങിയ വിശ്വസ്തരെല്ലാം ഒ.പി.എസിന്‍റെ വസതിയിലെത്തി. 

ചര്‍ച്ചയിലുടനീളം ലയനത്തെ എതിര്‍ത്തിരുന്ന മുനുസാമി ഇന്നും നിലപാട് ആവര്‍ത്തിച്ചു. ശശികലയെ പുറത്താക്കുക എന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും എന്നാല്‍ അന്തിമ തീരുമാനം ഒ.പി.എസിന്‍റെതാണെന്നും മുനുസാമി പറഞ്ഞു. സ്വന്തം വിഭാഗത്തിലുടലെടുത്ത തര്‍ക്കം പരിഹരിക്കുകയാണ് പനീര്‍സെല്‍വത്തിന്‍റെ ഇനിയുള്ള വെല്ലുവിളി. 

എടപ്പാടി വിഭാഗം ഒ.പി.എസിന്‍റെ മറുപടിക്കായി കാത്തിരിക്കുകയാണ്. വൈകുന്നേരം തിരുവാരൂരില്‍ നടക്കുന്ന എം.ജി.ആര്‍ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പങ്കെടുക്കുന്നുണ്ട്. അവിടെ ഇ.പി.എസ് എന്ത് പറയുമെന്നതും ശ്രദ്ധേയമാണ്. ചെന്നൈയില്‍ തിരിച്ചെത്തിയ ടി.ടി.വി ദിനകരനും തിരക്കിട്ട ചര്‍ച്ചകളിലാണ്.അനുകൂലിക്കുന്ന എം.എല്‍എമാരുമായും മുതിര്‍ന്ന നേതാക്കളുമായും ദിനകരന്‍ ചര്‍ച്ച നടത്തി. സ്മാരകമാക്കാന്‍ തീരുമാനിച്ച ജയലളിതയുടെ വസതിയായ വേദനിലയത്തില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.