E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

‘ലഡാക്കില്‍ അതിക്രമിച്ചു കയറാനുള്ള ചൈനയുടെ ശ്രമം അസാധാരണവും ആസൂത്രിതവും’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വാതന്ത്ര്യദിനത്തില്‍ ലഡാക്കില്‍ അതിക്രമിച്ചു കയറാനുള്ള ചൈനയുടെ ശ്രമം അസാധാരണവും ആസൂത്രിതവുമായിരുന്നെന്ന് സൈനിക ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. സിക്കിം അതിര്‍ത്തിയിലെ ദോക്്ലാമില്‍ തുടരുന്ന തര്‍ക്കത്തിനിടെ പ്രകോപനം സൃഷ്ടിക്കാനായിരുന്നു ചൈനയുടെ നീക്കമെന്നും ഇന്‍റലിജന്‍സ് വ്യക്തമാക്കുന്നു. അതിര്‍ത്തിയിലെ തര്‍ക്കങ്ങളില്‍ ഇരുരാജ്യങ്ങളും ഉഭയകക്ഷിചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്നാണ് നിലപാടെന്ന് അമേരിക്ക വ്യക്തമാക്കി. 

ലഡാക്കിലെ പാന്‍ഗോങ് തടാകത്തിനു സമീപം അതിക്രമിച്ചുകയറാന്‍നടത്തിയ ചൈനയുടെ സൈന്യത്തിന്‍റെ നീക്കം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിക്കനുസരിച്ചാണെന്ന് സൈന്യത്തിന്‍റെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയെ പ്രകോപിപ്പിക്കുകയായിരുന്നു ലക്ഷ്യം. പാന്‍ഗോങ് തടാകത്തിനടുത്ത് ഇരു സൈന്യത്തിന്‍റേയും സാന്നിധ്യമുണ്ടാകുന്നത് ആദ്യമല്ലെങ്കിലും കല്ലേറു നടക്കുന്നതും അതിക്രമിച്ചുകയറാന്‍ശ്രമിക്കുന്നതും അസാധാരണമെന്നാണ് റിപ്പോര്‍ട്ടില്‍പറയുന്നത്.  ചൈനീസ് സൈന്യത്തിന്‍റെ വഴി മനുഷ്യമതില്‍തീര്‍ത്താണ് ഇന്ത്യന്‍സൈന്യം പ്രതിരോധിച്ചത്. 

ഫിംഗര്‍4, ഫിംഗര്‍5 എന്നിവിടങ്ങളില്‍ഇന്നലെ രാവിലെയുണ്ടായ കല്ലേറില്‍ഇരുപക്ഷത്തേയും സൈനികര്‍ക്ക് പരുക്കേറ്റിരുന്നു. ഇരുവിഭാഗവും ബാനര്‍ഡ്രില്‍നടത്തി പഴയ സ്ഥാനത്തേക്ക് തിരികെപ്പോയെങ്കിലും സൈന്യം അതീവജാഗ്രതയിലാണ്.  അതേസമയം, നേരിട്ടുള്ള ചര്‍ച്ചകളിലൂടെ അതിര്‍ത്തി പ്രശ്നങ്ങള്‍പരിഹരിക്കണമെന്നാണ്നിലപാടെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്്മെന്‍റ് വക്താവ് ഹീതര്‍നോവര്‍ട്ട് വ്യക്തമാക്കി. ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഭവവികാസങ്ങള്‍സസൂഷ്മം നിരീക്ഷിച്ചുവരികയാണെന്നും ഉഭയകക്ഷി ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്നതായും ഹീതര്‍പ്രസ്താവനയില്‍അറിയിച്ചു. എന്നാല്‍, സിക്കിമില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ചൈന നിഷേധിച്ചു. യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഇന്ത്യ എത്രയും വേഗം സൈന്യത്തേയും സൈനിക സമാഗ്രികളും പിന്‍വലിക്കണണെന്ന്  ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.