ഗോരഖ്പൂർ ദുരന്തത്തിൽ മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച ദുരന്തത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ. യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിനായുള്ള സുരക്ഷയൊരുക്കുന്ന തിരക്കിൽ ഐ സി യു വിൽ ഉണ്ടായിരുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ലെന്നാണ് ആരോപണം.
അപകടനിലയിലായിരുന്ന കുഞ്ഞുങ്ങളെ പരിചരിക്കാൻ ഡോക്ടർ മാരെ ഐസിയുവിലേക്ക് കടത്തി വിട്ടിരുന്നില്ലെന്നും ദുരന്തത്തിനിരയായ കുഞ്ഞിന്റെ അച്ഛൻ മനോരമ ന്യൂസിനോട് പറഞ്ഞു. സുരക്ഷയൊരുക്കാൻ ബൂട്ടിട്ട തൊക്കേന്തിയ പൊലീസ് കാർ കയറി ഇറങ്ങിയത് ഗുരുതരാവസ്ഥയിൽ കുഞ്ഞുങ്ങളെ പാർപ്പിച്ച വാർഡുകളിലാണെന്നും മാതാപിതാക്കൾ ആരോപിച്ചു. ഡോക്ടർമാർക്കും നാഴ്സ്‌മർക്കും പ്രവേശനം നിഷേധിച്ചതോടെയാണ് ദുരന്തത്തിന് ആഘാതം ഇത്രയും വർധിച്ചത്.
ഒാക്സിജന്‍ പ്രതിസന്ധിക്കൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഒന്‍പതാം തീയതിയിലെ ആശുപത്രി സന്ദര്‍ശനവും ഗോരഖ്പൂരില്‍ ശിശുമരണ നിരക്ക് കൂടാന്‍ കാരണമായെന്ന് ആരോപണം. ആശുപത്രി സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടര്‍മാരെയും നിയോഗിച്ചിരുന്നു. മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയപ്പോള്‍ ഡോക്ടർമാരെ ഐ.സി.യുവിലേക്ക് കടത്തി വിട്ടിരുന്നില്ലെന്നും ദുരന്തത്തിനിരയായ കുഞ്ഞിന്റെ അച്ഛൻ മനോരമ ന്യൂസിനോട് പറഞ്ഞു. ഡോക്ടർമാർക്കും നാഴ്സ്‌മർക്കും പ്രവേശനം നിഷേധിച്ചതോടെയാണ് ദുരന്തത്തിന് ആഘാതം ഇത്രയും വർധിച്ചത്.