ഗൊരഖ്പുര്‍ ദുരന്തത്തെ ലഘൂകരിച്ചു ബി.ആർ.ഡി മെഡിക്കൽ കോളജിൽ പുതുതായി ചുമതലയേറ്റ പ്രിൻസിപ്പൽ ഡോക്ടർ പി.കെ.സിങ്. കഴിഞ്ഞ വർഷവും ഇതേ കാലയളവിൽ കുഞ്ഞുങ്ങളുടെ കൂട്ടമരണം നടന്നിട്ടുണ്ടെന്ന് പി.കെ.സിങ് മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാൽ ഓക്സിജൻ വിതരണത്തിലെ അപകാതയെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. അതിനിടെ ചികില്‍യിലായിരുന്ന നാലു കുഞ്ഞുങ്ങൾ കുടി ഇന്ന് പുലർച്ചെ മരിച്ചു.
ഓരോ കാലഘട്ടത്തിലും ഇത്തരത്തിൽ കുട്ട മരണം സംഭവിക്കാറുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ചു ഇത്തവണ കുഞ്ഞുങ്ങളുടെ മരണ നിരക്ക് കുറവാണ്. ഗൊരഖപുരില്‍ നടന്ന മഹാ ദുരന്തത്തിന് ആശുപത്രി മേധാവിയായി ചുമതലയേറ്റ പുതിയ പ്രിൻസിപ്പലിന്റെ വിശദീകരണം പക്വതയില്ലാത്തായിരുന്നു.
ഈ മഹാദുരന്തം അവർത്തിക്കാതിരിക്കാനുള്ള നടപടികളെക്കുറിച്ച് അദ്ദേഹം വാചാലനായില്ല. അതിനിടെ ഓക്സിജൻ വിതരണത്തിലെ അപകാതയെക്കുറിച്ച് ചോദിച്ചപ്പോഴും കോളേജ് മേധാവി പിന്മാറി. അതിനിടെ മസ്തിഷ്കത്തിലെ അണുബാധയ്ക്കു ചികിത്സ തേടിയെത്തിയ നാലു കുഞ്ഞുങ്ങൾ കുടി മരിച്ചു. ഇതിൽ രണ്ടു പേർ, ഓക്സിജൻ മടങ്ങിയപ്പോൾ വാർഡിൽ ഉണ്ടായിരുന്നവരാണ്. ഇതിനിടെ ആശുപത്രിയിൽ സ്വതന്ത്ര ദിനാഘോഷം സംഘടിപ്പിച്ചു. ആശുപതിയിലെ പരാധീനതകൾ എടുത്തു പറഞ്ഞുള്ള കോളേജ് പ്രിൻസിപ്പൽ പി കെ സിങ്ങിന്റെ സ്വതന്ത്ര ദിന സന്ദേശത്തിൽ പക്ഷെ ദുരന്തത്തെക്കുറിച് ഒരു പരാമർശവും ഉണ്ടായില്ല.