ഗോരഖ്പൂർ ദുരന്തം വിവാദമാക്കുന്നവർ മുറിവിൽ മുളകുപുരട്ടുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുഞ്ഞുങ്ങളുടെ വാർഡിൽ കടന്നുചെന്ന് മാധ്യമപ്രവർത്തകർ പരിശോധിക്കണമെന്നും ആദിത്യനാഥ്. എന്നാൽ കൂട്ടമരണത്തിനു കാരണം ഓക്സിജൻ വിതരണത്തിലെ അപാകതയല്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കൾ മനോരമ ന്യൂസിനോട് പറഞ്ഞു.
ഈ മൂടിക്കെട്ടി വച്ചിരിക്കുന്നത് പലരുടെയും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. കുഞ്ഞുങ്ങളുടെ മസ്തിഷ്കത്തിലെ അനുബാധയ്ക്കു ചികിത്സ തേടി, ഉള്ളതെല്ലാം വിട്ടു പെറുക്കി ഗോരകപൂരിൽ എത്തിയവരുടെ അവസ്ഥ ഇതാണ്
കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ രണ്ടു തവണ , കുഞ്ഞുങ്ങളെ താമസിപ്പിച്ചു വാർഡിലും ഐ സി യു വിലും ഓക്സിജൻ വിതരണം മുടങ്ങിയിരുന്നു. ജീവ ശ്വാസത്തിനയുള്ള കുഞ്ഞുങ്ങളുടെ കരച്ചിൽ , അല്പം നടുക്കത്തോടെ ഗോരകപൂർ സ്വദേശിനി നർമദ ഓർത്തെടുക്കുന്നു.
എന്നാൽ ദുരന്തം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞ ശേഷം ആസ്പത്രിയിലെത്തിയ മുഖ്യമന്ത്രി യ്ക്ക് മാത്രം ഇപ്പോഴും കാരണം വ്യക്തമല്ല. ചീഫ് സെക്രട്ടറി നടത്തുന്ന അന്വഷണം കഴിഞ്ഞാൽ മാത്രമേ ദുരന്തകരണം വ്യക്തമാകൂ എന്നാണ് യോഗി ആദിത്യനത്തിന്റെ പ്രതികരണം