ഇന്ത്യയ്ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈന മറ്റൊരു വൻ പ്രതിസന്ധി നേരിട്ടുക്കൊണ്ടിരിക്കുകയാണ്. മെയ്ഡ് ഇൻ ഇന്ത്യ പദ്ധതി ചൈനീസ് ഉൽപന്നങ്ങൾക്ക് വൈകാതെ തന്നെ വൻ ഭീഷണിയാകുമെന്നാണ് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് ലേഖനം സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യം നേരിട്ട് സമ്മതിക്കാൻ ചൈനക്കാർ ഒരുക്കമല്ല.
ലോകത്തിലെ നിർമാണ മേഖലയിൽ ഇന്ത്യ ഉദിച്ചുയരുന്ന നക്ഷത്രമാണ്. കുറഞ്ഞ കൂലി സാധ്യതയും പുതിയ ഉപഭോക്താക്കളും ഇന്ത്യൻ നിർമാണമേഖലയുടെ ശക്തിയാണ്. എന്നാൽ ചൈനീസ് ഉൽപന്നങ്ങളോടു പോരാടാൻ നിലവിൽ ഇതൊന്നും പോരെന്നും ലേഖനം സൂചിപ്പിക്കുന്നുണ്ട്. പ്രത്യേകമായി അനുദിന ജീവിതാവശ്യങ്ങൾക്കുള്ള, ഗാർഹിക വീട്ടുപകരണങ്ങളുടെ നിർമാണത്തിൽ ഇന്ത്യ ഇപ്പോഴും പിന്നിലാണ്. ഇക്കാര്യത്തിൽ ചൈനീസ് ഉൽപന്നങ്ങളെ മറികടക്കാൻ ഇന്ത്യ പത്ത് വർഷമെങ്കിലും കാത്തിരിക്കണം.
നിലവിലെ സാഹചര്യം മുതലെടുത്ത് ചൈനീസ് ഉൽപന്നങ്ങൾ നിരോധിക്കാനുള്ള ക്യാംപയിനുകൾ നടക്കുന്നുണ്ട്. എന്നാൽ അടുത്തിടെ വന്ന ഓൺലൈൻ സർവെ റിപ്പോർട്ട് പ്രകാരം 83 ശതമാനം പേരും വിലകുറഞ്ഞ ചൈനീസ് ഉൽപന്നങ്ങളെ സ്വീകരിക്കുമെന്നാണ് പറഞ്ഞത്.
വിലക്കുറവിന്റെ കാര്യത്തിൽ പെട്ടെന്ന് ചൈനയെ മറികടക്കാനാവില്ല. വർഷങ്ങളുടെ പരിശ്രമത്തിനു ശേഷം ഇന്ത്യയ്ക്ക് ചൈനീസ് ഉൽപന്നങ്ങളെ മാറ്റിനിർത്താനാകും. എന്നാൽ ഒരുരാത്രി കൊണ്ട് ഇത് നടപ്പിലാക്കാനാവില്ലെന്നും ലേഖനത്തിൽ പറയുന്നുണ്ട്. മെയ്ഡ് ഇൻ ഇന്ത്യയ്ക്ക് കീഴിൽ ചൈനീസ് ഇലക്ട്രോണിക്സ് കമ്പനികൾ ചേരുന്നത് സംബന്ധിച്ചും ലേഖനം സൂചിപ്പിക്കുന്നുണ്ട്.
Read More on: Technology News | Defence News | Mobile Reviews | Science News