ഒരു മൂളിപ്പാട്ടെങ്കിലും പാടാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ, പലര്‍ക്കും പൊതുവിടങ്ങളിൽ പാടാന്‍ മടിയാണ്. കുളിമുറിപ്പാട്ടുകാരെ റെക്കോർഡിങ് സ്റ്റുഡിയോയിലെത്തിക്കുന്ന 'ഫ്രം മഗ് ടു മൈക്കിന്‍റെമുംബൈ ശിൽപശാല.
ഹിന്ദിസിനിമാ ലോകത്തെ അടക്കം പ്രമുഖഗായകരുടെ സ്വരംഒപ്പിയെടുത്ത, മുംബൈ ഗൊരേഗാവിലെ എൻസി സ്റ്റുഡിയോയുടെ മൈക്കിനുമുന്നിൽ അവർപാടി. ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ ആദ്യമായി.
ചിലർ ട്രാക്കിനൊപ്പം ഗാനം ആലപിച്ചപ്പോൾ, സ്വരമാധുരി അടുത്തറിയുന്നതിനായി ട്രാക്ക് പൂർണമായി ഉപേക്ഷിച്ചായിരുന്നു മറ്റുചിലരുടെ പരീക്ഷണം. "ഫ്രം മഗ് ടു മൈക്ക് ' അതാണ് സംരംഭത്തിൻറെ പേര്. ബംഗളൂരു മലയാളി സുനിൽകോശിയും ഭാര്യ അർച്ചനയും വർഷങ്ങളായുണ്ട് ഈ മേഖലയിൽ. ബെംഗളൂരു, ചെന്നൈ, കൊച്ചി തുടങ്ങി വിവിധ സ്ഥലങ്ങളിലെ ശിൽപശാലകൾക്ക് ശേഷമാണ് മഗ് ടു മൈക്ക് മുംബൈയിലെത്തുന്നത്. പുതുമനിറഞ്ഞ സംരംഭത്തെക്കുറിച്ച് കേട്ടറിഞ്ഞ്, ഇന്നലെവരെ ബാത്ത്റൂമിൽ മാത്രം പാട്ടുപാടിയിരുന്ന നിരവധിപേരെത്തി. അവരിൽ മലയാളികളും കുറവല്ലായിരുന്നു.
പലഘട്ടങ്ങളുള്ള ശിൽപശാലയിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ ഉൾപ്പെടുത്തി സംഗീതപരിപാടികൾ സംഘടിപ്പിക്കും. ഒപ്പം, ആഗ്രഹമുള്ളവർക്ക് സ്വന്തമായി മ്യൂസിക് വീഡിയോകൾ തയ്യാറാക്കാനുള്ള അവസരവും ഒരുക്കും. അതിനായി ആശയം, ആവിഷ്കാരം തുടങ്ങി റെക്കോർഡിങ്, റിലീസിങ് എന്നിവവരെയുള്ള ഘട്ടങ്ങളിൽ മഗ് ടു മൈക്കിന്റെ സഹായമുണ്ടാകും.