പാചകവാതക സിലിണ്ടറിന്‍റെ സബ്്സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സബ്്സിഡി ഉള്ള പാചകവാതക സിലിണ്ടറിന്‍റെ വില പ്രതിമാസം നാലു രൂപവീതം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. അടുത്തവര്‍ഷം മാര്‍ച്ചോടെ സബ്സിഡി നിര്‍ത്തലാക്കാന്‍ വേണ്ടിയാണ് തീരുമാനമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്്സഭയില്‍ വ്യക്തമാക്കി.
നിലവില്‍ 14ദശാംശം രണ്ട് കിലോ വീതമുള്ള 12 സിലിണ്ടറുകളാണ് ഒരുകുടുംബത്തിന് പ്രതിവര്‍ഷം അനുവദിച്ചിട്ടുള്ളത്. ഓരോ സിലിണ്ടറിനും പ്രതിമാസം നാലു രൂപ വില വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇന്ത്യന്‍ ഓയില്‍, ഭരത് പെട്രോളിയം, ഹിന്ദുസ്്ഥാന്‍ പെട്രോളിയം തുടങ്ങിയ കന്പനികള്‍ക്ക് പ്രതിമാസം സിലിണ്ടറിന് രണ്ടുരൂപ വീതം വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ജൂലൈ ഒന്നു തുടങ്ങി അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് പത്തുതവണ രണ്ടുരൂപ വീതം വില വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മെയ് 30 ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശപ്രകാരമാണ് പ്രതിമാസം ഓരോ സിലിണ്ടറിന് നാലു രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. ഇത് ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വന്നതായി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. ഇതോടെ, ബാങ്കു വഴി ലഭിക്കുന്ന സബ്്്സിഡി തുകയ്ക്കും ഓരോ മാസവും കുറവുണ്ടാകും.
അടുത്തവര്‍ഷം മാര്‍ച്ച് കഴിയുന്നതോടെ സബ്സിഡി തുകയ്ക്കായി ബാങ്ക് അക്കൗണ്ട് പരിശോധിക്കേണ്ടതില്ല എന്നത് വ്യക്തം. നിലവില്‍ സബ്സിഡി ഇല്ലാതെ ഒരു സിലിണ്ടറിന്‍റെ വില ജി.എസ്.ടി ഉള്‍പ്പെടെ ഡല്‍ഹിയില്‍ 564 രൂപയാണ്. അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ സിലിണ്ടരിന് ഈ വില നല്‍കേണ്ടിവരും. അഞ്ചു കിലോയുള്ള സിലിണ്ടറിനും ആനുപാതികമായി വില വര്‍ധിക്കുമെന്നും ലോക്സഭയില്‍ രേഖാമൂലമുള്ള മറുപടിയായി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.