E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

പുറം തിരിഞ്ഞു നിന്നവർ കൈകൾ ഉയർത്തുന്നു, കോവിന്ദിനായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പ് റാം നാഥ് കോവിന്ദ് എന്ന പേര് രാജ്യത്തിന് അത്രയൊന്നും പരിചിതമായിരുന്നില്ല. ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചാണ് കോവിന്ദ് സര്‍വസൈന്യാധിപനായുള്ള മല്‍സരത്തിനിറങ്ങിയത്. ദലിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ രാഷ്ട്രപതി. പ്രഥമപൗരനാകുന്ന ആദ്യ ആര്‍.എസ്.എസുകാരന്‍. 

ജൂണ്‍ 19 ന് വൈകീട്ട് രണ്ട് മണിക്ക് ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിന് ശേഷം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ നാടകീയ പ്രഖ്യാപനം.1945 ഒക്ടോബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ ദെഹാത്ത് ജില്ലയിലെ പരൗംഖ് ഗ്രാമത്തില്‍ ജനനം. മൈക്കുലാല്‍ കലാവതി ദന്പതികളുടെ അഞ്ചുമക്കളില്‍ ഏറ്റവും ഇളയവന്‍. നെയ്ത്ത് തൊഴിലാക്കിയ കോരി അഥവാ കോലി സമുദായാംഗം. കാണ്‍പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബികോമും എല്‍എല്‍ബിയും പാസായശേഷം അഭിഭാഷകവൃത്തിയിലേക്ക് തിരിഞ്ഞു. ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി 16 വര്‍ഷം പ്രാക്ടീസ് ചെയ്തു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചെങ്കിലും അഭിഭാഷകനായി തുടരാന്‍ തന്നെയായിരുന്നു തീരുമാനം.സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്‍റെ സ്റ്റാന്‍ഡിങ് കോണ്‍സലായിരുന്നു. കൊല്‍ക്കത്ത െഎ.െഎ.എമ്മിന്‍റെയും ലക്നൗ ബിആര്‍ അംബേദ്ക്കര്‍ സര്‍വകലാശാലയുടെയും ബോര്‍ഡ് ഒാഫ് ഗവര്‍ണേഴ്സ് അംഗം. കോലി സമുദായത്തിന്‍റെ അഖിലേന്ത്യാസംഘടനയുടെ അമരക്കാരനായിരുന്നു. പുതിയ ആകാശങ്ങള്‍തേടി അഭിഭാഷകവൃത്തിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി. 

മൊറാര്‍ജി ദേശായ് പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ ഒാഫിസില്‍ പ്രവര്‍ത്തിച്ചു. 1991 ല്‍ ബിജെപിയില്‍. ബിജെപി ദേശീയ വക്താവായും ദലിത് മോര്‍ച്ച അധ്യക്ഷനായും പ്രവര്‍ത്തിച്ചു. 1994 ലും 2000 ലും രാജ്യസഭാംഗം. ഭാര്യ സവിത, രണ്ടുമക്കള്‍. കെ ആര്‍ നാരായണനുശേഷം ദലിത് വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിയാകുന്ന വ്യക്തി. 9 പ്രധാനമന്ത്രിമാരെ സംഭാവനചെയ്ത യുപിയില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി. ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങള്‍ ഇന്ത്യക്ക് അന്യമാണെന്നും ഈ വിഭാഗങ്ങളിലുള്ളവര്‍ക്ക് സംവരണം നല്‍കേണ്ടതില്ലെന്നുമുള്ള കോവിന്ദിന്‍റെ പ്രസ്താവന വിവാദമായിരുന്നു. ഗുജറാത്ത് കലാപത്തിന്‍റെ കരിനിഴലില്‍ മോദിയെ കോവിന്ദ് ശക്തിയുക്തം ന്യായീകരിച്ചു. കോവിന്ദിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപാനത്തിന് കഷ്ടിച്ചൊരുമാസം മുന്‍പ് ബിഹാര്‍ ഗവര്‍ണറായിരിക്കെ ഭാര്യയ്ക്കൊപ്പം വിവാഹവാര്‍ഷിക ദിനത്തില്‍ രാഷ്ട്രപതിയുടെ ഷിംലയിലെ വസതി കാണാന്‍ പോയി. എന്നാല്‍ രാഷ്ട്രപതിയുടെ ഒാഫീസിന്‍റെ അനുമതിയില്ലെന്നു പറ‍ഞ്ഞ് കോവിന്ദിനെയും ഭാര്യയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചയയ്ക്കുകയായിരുന്നു. ഒടുവിലിതാ, അതേ കോവിന്ദ് രാഷ്ട്രപതി പദത്തില്‍. അപൂര്‍വമായ യാദൃശ്ചികത.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :